
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ആകസ്മികമായ കൂടിക്കാഴ്ചയായിരുന്നു ചൈനീസ് മെത്രാന്മാരും ഫ്രാന്‍സിസ് പാപ്പയും തമ്മിലുണ്ടായത്.
യുവജനങ്ങള്‍ക്കായുള്ള സിനഡിന്‍റെ രണ്ടാം ദിനം രാവിലെ ആദ്യത്തെ സമ്മേളനത്തിനായി വരും വഴിക്കാണ് സിനഡ് ഹാളിന്‍റെ അകത്തളത്തില്‍ നിന്നിരുന്ന മെത്രാന്മാരുടെ പക്കലേയ്ക്ക് നടന്നടുക്കുകയും അവരുമായി കുശലം പറയുകയും ചെയ്തത്.
ചൈനീസ് മെത്രാന്മാരും ഫ്രാന്‍സിസ് പാപ്പയും തമ്മിലുള്ള കണ്ടുമുട്ടൽ ഏതാനും നിമഷങ്ങളായിരുന്നെങ്കിലും, പാപ്പാ ഹൃദ്യമായി ഇംഗ്ലിഷില്‍ സംസാരിക്കുകയും അവരുടെ പേരുകള്‍ ആരായുകയുംചെയ്തു. പിന്നെ വത്തിക്കാനില്‍ പ്രശാന്തമായ താമസവും നല്ലനാളുകളും ആശംസിക്കുകയുംചെയ്തുവെന്ന് വത്തിക്കാന്‍ വാര്‍ത്ത വിഭാഗത്തിന്‍റെ പട്രീഷ്യ നെസ്ത്രോഷ അറിയിച്ചു.
സിനഡിനായി ചൈനയില്‍ നിന്നെത്തിയവര്‍:
1) ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ചേങ്ദേ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജുവോയും,
2) ജിങ്കായ്ഷാങ്ഹീ പ്രവിശ്യയിലെ യനാന്‍ രൂപതയുടെ മെത്രാന്‍ ബിഷപ്പ് ബാപ്റ്റിസ്റ്റ് യാങ് സിയോത്തിങ്.
വത്തിക്കാന്‍ ചൈന ഉടമ്പടി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍, ആദ്യമായി ചൈനയെ പ്രതിനിധീകരിച്ച് രണ്ട് മെത്രാന്‍മാര്‍ യുവജനങ്ങളെ സംബന്ധിച്ച സിനഡു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.