
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ആകസ്മികമായ കൂടിക്കാഴ്ചയായിരുന്നു ചൈനീസ് മെത്രാന്മാരും ഫ്രാന്‍സിസ് പാപ്പയും തമ്മിലുണ്ടായത്.
യുവജനങ്ങള്‍ക്കായുള്ള സിനഡിന്‍റെ രണ്ടാം ദിനം രാവിലെ ആദ്യത്തെ സമ്മേളനത്തിനായി വരും വഴിക്കാണ് സിനഡ് ഹാളിന്‍റെ അകത്തളത്തില്‍ നിന്നിരുന്ന മെത്രാന്മാരുടെ പക്കലേയ്ക്ക് നടന്നടുക്കുകയും അവരുമായി കുശലം പറയുകയും ചെയ്തത്.
ചൈനീസ് മെത്രാന്മാരും ഫ്രാന്‍സിസ് പാപ്പയും തമ്മിലുള്ള കണ്ടുമുട്ടൽ ഏതാനും നിമഷങ്ങളായിരുന്നെങ്കിലും, പാപ്പാ ഹൃദ്യമായി ഇംഗ്ലിഷില്‍ സംസാരിക്കുകയും അവരുടെ പേരുകള്‍ ആരായുകയുംചെയ്തു. പിന്നെ വത്തിക്കാനില്‍ പ്രശാന്തമായ താമസവും നല്ലനാളുകളും ആശംസിക്കുകയുംചെയ്തുവെന്ന് വത്തിക്കാന്‍ വാര്‍ത്ത വിഭാഗത്തിന്‍റെ പട്രീഷ്യ നെസ്ത്രോഷ അറിയിച്ചു.
സിനഡിനായി ചൈനയില്‍ നിന്നെത്തിയവര്‍:
1) ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ചേങ്ദേ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജുവോയും,
2) ജിങ്കായ്ഷാങ്ഹീ പ്രവിശ്യയിലെ യനാന്‍ രൂപതയുടെ മെത്രാന്‍ ബിഷപ്പ് ബാപ്റ്റിസ്റ്റ് യാങ് സിയോത്തിങ്.
വത്തിക്കാന്‍ ചൈന ഉടമ്പടി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍, ആദ്യമായി ചൈനയെ പ്രതിനിധീകരിച്ച് രണ്ട് മെത്രാന്‍മാര്‍ യുവജനങ്ങളെ സംബന്ധിച്ച സിനഡു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.