
ജോസ് മാർട്ടിൻ
എറണാകുളം: കടല്‍ക്ഷോഭവും കോവിഡും ഇരട്ട ദുരിതം വിതച്ച ചെല്ലാനം കടലോര ജനതയ്ക്ക് ആശ്വാസം പകര്‍ന്ന് സിറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ. ഭക്ഷ്യവസ്തുക്കളടക്കം അഞ്ച് ടണ്‍ നിത്യോപയോഗ സാധനങ്ങളും, സാമ്പത്തിക സഹായവുമാണ് സഹൃദയ ചെല്ലാനത്ത് എത്തിച്ചത്.
പോലീസിന്റെ അമൃതം പദ്ധതിയുടെയും, കൊച്ചി-ആലപ്പുഴ രൂപതകളുടെ സാമൂഹിക സേവന വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് അവശ്യസാധനങ്ങളുടെ വിതരണം നടത്തുന്നത്. കണ്ണമാലി പോലീസ് തയ്യാറാക്കിയ ലിസ്റ്റിൽപ്പെട്ട ആയിരം ദുരിതബാധിത കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.
ഭക്ഷ്യവസ്തുക്കളുമായി പോയ വാഹനങ്ങള്‍ കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജി ഫ്‌ളാഗ് ഓഫ് ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവള്ളില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ.പീറ്റര്‍ തിരുതനത്തില്‍, ഫാ.ജിനോ ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കളും, സാമ്പത്തികവും സമാഹരിച്ച് വിതരണം ചെയ്തത്. ഇതോടൊപ്പം മൂവായിരം മാസ്‌കുകളും കൈമാറിയിട്ടുണ്ട്.
പടമുകള്‍, കടവന്ത്ര, തൃപ്പൂണിത്തുറ, ഇളങ്കുളം ഇടവകകളില്‍ നിന്നാണ് ഇവ സമാഹരിച്ചിരിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നും സഹൃദയ ഭാരവാഹികള്‍ പറഞ്ഞു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.