
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലെ ക്രൈസ്തവ ലത്തീൻ രൂപതകളുടെ മുത്തശ്ശിയായ കൊച്ചി രൂപതയുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ പുസ്തക രൂപത്തിൽ ഇനിമുതൽ കൊച്ചി രൂപതയിലെ പോർച്ചുഗീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാകും. കത്തോലിക്കാ സഭയുടെ പദ്രുവാദോ പാരമ്പര്യത്തിലെ ആദ്യകാല ചരിത്ര രൂപതകളാണ് ഗോവയും കൊച്ചിയും. റോമിന്റെ അനുവാദത്തോടെ പോർചുഗീസ് രാജാവിന്റെ ഭരണത്തിൽ കീഴിൽ സ്ഥാപിക്കപ്പെട്ട രൂപതകളാണ് ഗോവയും കൊച്ചിയും ഉൻപ്പെടെയുള്ള പദ്രുവാദോ പാരമ്പര്യമുള്ള രൂപതകൾ. ഈ രൂപതകളുടെ കൈയെഴുത്ത് പ്രതികളായായി നിലവിലുണ്ടായിരുന്ന രേഖകളെയാണ് ഇപ്പോൾ പുസ്തകരൂപത്തിൽ ലഭ്യമാക്കുന്നത്.
ശ്രീ.ചാൾസ് ഡയസ് MP കൊച്ചി രൂപത വികാരി ജനറൽ മോൺ.പീറ്റർ ചടയങ്ങാടിനു നൽക്കിയാണ് ഗ്രന്ഥശേഖരം പ്രകാശനം ചെയ്തത്. അന്റോണിയോ ഡി സിൽവ റേഗൊയുടെ പൗരാണിക രേഖകളെ ആധാരമാക്കിയ 12 വാല്യങ്ങൾ അടങ്ങിയ ആധികാരിക ഗ്രന്ധശേഖരമാണ് കൊച്ചി രൂപതയുടെ പോർച്ചുഗിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. വർഷങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഫലമായാണ് കൈയെഴുത്ത് പ്രതികൾ പുത്കമായി രൂപപ്പെടുത്തുവാൻ സാധിച്ചതെന്ന് മോൺ.പീറ്റർ ചടയങ്ങാട് പറഞ്ഞു.
നിലവിൽ ചരിത്ര രേഖകളുടെ അഭാവം ചരിത്ര പഠനങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ട്. പദ്രുവാദോ രേഖകൾ നിരവധി ചരിത്ര പഠനങ്ങൾക്കും മറ്റും ഉപകരിക്കുമെന്നതിൽ സംശയമില്ല.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.