
ജോസ് മാർട്ടിൻ
എറണാകുളം: കടല്‍ക്ഷോഭവും കോവിഡും ഇരട്ട ദുരിതം വിതച്ച ചെല്ലാനം കടലോര ജനതയ്ക്ക് ആശ്വാസം പകര്‍ന്ന് സിറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ. ഭക്ഷ്യവസ്തുക്കളടക്കം അഞ്ച് ടണ്‍ നിത്യോപയോഗ സാധനങ്ങളും, സാമ്പത്തിക സഹായവുമാണ് സഹൃദയ ചെല്ലാനത്ത് എത്തിച്ചത്.
പോലീസിന്റെ അമൃതം പദ്ധതിയുടെയും, കൊച്ചി-ആലപ്പുഴ രൂപതകളുടെ സാമൂഹിക സേവന വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് അവശ്യസാധനങ്ങളുടെ വിതരണം നടത്തുന്നത്. കണ്ണമാലി പോലീസ് തയ്യാറാക്കിയ ലിസ്റ്റിൽപ്പെട്ട ആയിരം ദുരിതബാധിത കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.
ഭക്ഷ്യവസ്തുക്കളുമായി പോയ വാഹനങ്ങള്‍ കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജി ഫ്‌ളാഗ് ഓഫ് ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവള്ളില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ.പീറ്റര്‍ തിരുതനത്തില്‍, ഫാ.ജിനോ ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കളും, സാമ്പത്തികവും സമാഹരിച്ച് വിതരണം ചെയ്തത്. ഇതോടൊപ്പം മൂവായിരം മാസ്‌കുകളും കൈമാറിയിട്ടുണ്ട്.
പടമുകള്‍, കടവന്ത്ര, തൃപ്പൂണിത്തുറ, ഇളങ്കുളം ഇടവകകളില്‍ നിന്നാണ് ഇവ സമാഹരിച്ചിരിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നും സഹൃദയ ഭാരവാഹികള്‍ പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.