
ഫാ.ഷിന്റോ വെളീപ്പറമ്പിൽ
വിജയപുരം: വിജയപുരം രൂപതയിലെ ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയം അഭിവന്ദ്യ സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ പിതാവ് ആശീർവദിച്ച് ദിവ്യബലിയർപ്പണത്തിനായി നൽകി. തുടർന്ന്, ദേവാലയത്തോട് ചേർന്ന് നിർമ്മിച്ച വൈദീക വസതിയും ആശീർവദിക്കുകയുണ്ടായി. 27-ാം തീയതി വൈകുന്നേരം 3 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവിനോടൊപ്പം വികാർ ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, എപ്പിസ്കോപ്പൽ വികാർ മോൺ.സെബാസ്റ്റ്യൻ പൂവത്തിങ്കൽ, മോൺ.ഹെൻട്രി കൊച്ചുപറമ്പിൽ തുടങ്ങിയവർ സഹകാർമികരായി.
പുതിയ ദേവാലയ കവാടത്തിങ്കൽ ഒരുമിച്ചു കൂടിയ ഇടവകാംഗങ്ങൾക്ക് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവ് ദേവാലയ വാതിൽ തുറന്നു കൊടുത്തുകൊണ്ട് ദേവാലയാശീര്വാദ തിരുകർമ്മങ്ങൾ ആരംഭിച്ചു. തുടർന്ന്, മെത്രാന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലി മദ്ധ്യേ ദേവാലയ ആശീർവാദ കർമ്മങ്ങൾ പൂർത്തീകരിച്ചു. ആരാധനക്രമത്തിലെ പ്രധാന ഗീതങ്ങാളെല്ലാം ലത്തീൻ ഭാഷയിലാണ് ആലപിച്ചത്.
ദേവാലയ നിർമാണത്തിന്റെ പ്രാരംഭഘട്ട നിർമാണത്തിനു നേതൃത്വം നൽകിയ ഫാ.സെബാസ്റ്റ്യൻ കല്ലുമ്പുറത്തിനെയും, ജനപങ്കാളിത്തത്തോടെ ദേവാലയ നിർമാണം പൂർത്തീകരിച്ച വികാരി ഫാ.ജോസ് കുരുവിള കാടൻ തുരുത്തേലിനെയും പിതാവ് അഭിനന്ദിച്ചു. കൂടാതെ, പെരുമ്പാവൂർ, വാഴൂർ, ചീന്തലാർ എന്നിവിങ്ങളിലായി ക്രിസ്തീയകലയുടെ മികവോടെ ദേവാലയ നിർമാണങ്ങൾ നടത്തിയതിന് വികാരി ഫാ.ജോസ് കുരുവിളയ്ക്ക് “Blessed Builder of Church ” എന്ന ബഹുമതിയും ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ നൽകി ആദരിച്ചു.
തുടർന്ന്, ദിവ്യബലിക്കു ശേഷം വൈദിക വസതി ആശീർവദിക്കുകയും തിരുഹൃദയ പ്രതിഷ്ഠ നടത്തുകയും ചെയ്തു. രൂപതയിലെ ഏകദേശം 40 ഓളം വൈദികർ സന്നിഹിതരായിരുന്ന ആശീർവാദകർമ്മത്തിൽ നിരവധി സന്യസ്തരും, നൂറുകണക്കിന് വിശ്വാസി സമൂഹവും പങ്കെടുത്തു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.