ഫാ.ഷിന്റോ വെളീപ്പറമ്പിൽ
വിജയപുരം: വിജയപുരം രൂപതയിലെ ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയം അഭിവന്ദ്യ സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ പിതാവ് ആശീർവദിച്ച് ദിവ്യബലിയർപ്പണത്തിനായി നൽകി. തുടർന്ന്, ദേവാലയത്തോട് ചേർന്ന് നിർമ്മിച്ച വൈദീക വസതിയും ആശീർവദിക്കുകയുണ്ടായി. 27-ാം തീയതി വൈകുന്നേരം 3 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവിനോടൊപ്പം വികാർ ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, എപ്പിസ്കോപ്പൽ വികാർ മോൺ.സെബാസ്റ്റ്യൻ പൂവത്തിങ്കൽ, മോൺ.ഹെൻട്രി കൊച്ചുപറമ്പിൽ തുടങ്ങിയവർ സഹകാർമികരായി.
പുതിയ ദേവാലയ കവാടത്തിങ്കൽ ഒരുമിച്ചു കൂടിയ ഇടവകാംഗങ്ങൾക്ക് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവ് ദേവാലയ വാതിൽ തുറന്നു കൊടുത്തുകൊണ്ട് ദേവാലയാശീര്വാദ തിരുകർമ്മങ്ങൾ ആരംഭിച്ചു. തുടർന്ന്, മെത്രാന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലി മദ്ധ്യേ ദേവാലയ ആശീർവാദ കർമ്മങ്ങൾ പൂർത്തീകരിച്ചു. ആരാധനക്രമത്തിലെ പ്രധാന ഗീതങ്ങാളെല്ലാം ലത്തീൻ ഭാഷയിലാണ് ആലപിച്ചത്.
ദേവാലയ നിർമാണത്തിന്റെ പ്രാരംഭഘട്ട നിർമാണത്തിനു നേതൃത്വം നൽകിയ ഫാ.സെബാസ്റ്റ്യൻ കല്ലുമ്പുറത്തിനെയും, ജനപങ്കാളിത്തത്തോടെ ദേവാലയ നിർമാണം പൂർത്തീകരിച്ച വികാരി ഫാ.ജോസ് കുരുവിള കാടൻ തുരുത്തേലിനെയും പിതാവ് അഭിനന്ദിച്ചു. കൂടാതെ, പെരുമ്പാവൂർ, വാഴൂർ, ചീന്തലാർ എന്നിവിങ്ങളിലായി ക്രിസ്തീയകലയുടെ മികവോടെ ദേവാലയ നിർമാണങ്ങൾ നടത്തിയതിന് വികാരി ഫാ.ജോസ് കുരുവിളയ്ക്ക് “Blessed Builder of Church ” എന്ന ബഹുമതിയും ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ നൽകി ആദരിച്ചു.
തുടർന്ന്, ദിവ്യബലിക്കു ശേഷം വൈദിക വസതി ആശീർവദിക്കുകയും തിരുഹൃദയ പ്രതിഷ്ഠ നടത്തുകയും ചെയ്തു. രൂപതയിലെ ഏകദേശം 40 ഓളം വൈദികർ സന്നിഹിതരായിരുന്ന ആശീർവാദകർമ്മത്തിൽ നിരവധി സന്യസ്തരും, നൂറുകണക്കിന് വിശ്വാസി സമൂഹവും പങ്കെടുത്തു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.