
അനീഷ് റോബർട്ട് സി.ആർ.
വെള്ളറട: കൂദാശകളുടെ പരികർമ്മിയും വിശുദ്ധ കുർബാനയുടെ കാവൽക്കാരനുമായ വൈദീകന് താമസിക്കാനുള്ള വൈദീക മന്ദിരം എന്തുകൊണ്ടും പണിയേണ്ടത് ദേവാലയത്തോട് ചേർന്നുതന്നെയായിരിക്കണമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ. നെയ്യാറ്റിൻകര രൂപതയിലെ എല്ലാ ഇടവകകളിലും വൈദീക മന്ദിരം ഇടവക പള്ളിയോടു ചേർന്നാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. മുള്ളിലവുവിള സെന്റ് ജോർജ് ദേവാലയത്തിൽ പുതുതായി നിർമ്മിച്ച വൈദിക മന്ദിരം (വൈദിക മേട) ആശീര്വദിച്ച് സംസാരിക്കുകയായിരുന്നു നെയ്യാറ്റിൻകര രൂപത മെത്രാൻ.
1963 -ൽ ആണ് മുള്ളിലവുവിള എന്ന കൊച്ചു ഗ്രാമത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ ഒരു ദേവാലയം രൂപം കൊണ്ടത്. അന്നു മുതൽ കിളിയൂർ ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സബ് സ്റ്റേഷനായിരുന്നു ഈ ദേവാലയം. ഇടവക ജനങ്ങളുടെ നിസ്വാർത്ഥ സ്നേഹം ഇവിടെ വൈദികരെ ഒത്തിരി ആകർഷിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവന്നപ്പോൾ ദേവാലയത്തിൽ ദിവ്യബലിയിൽ പങ്കുകൊള്ളാനുള്ള സ്ഥലപരിധി കുറവായിരുന്നു. തുടർന്ന്, ദേവാലയത്തിന്റെ പുന:രുദ്ധാരണം വിശ്വാസികളുടെ ഒരു സ്വപ്നമായിത്തീർന്നു. അങ്ങനെ, ഇടവക ജനങ്ങളുടെ നീണ്ടകാലത്തെ നിസ്വാർത്ഥ പരിശ്രമത്താൽ 15.08.2011 -ൽ സെന്റ് ജോർജ് ദേവാലയം ഇന്ന് കാണുന്ന രീതിയിൽ പുന:രുദ്ധരിക്കപ്പെട്ടു. ഇന്ന് 350 ലധികം കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാനും ദിവ്യബലിയർപ്പിക്കുവാനും സാധിക്കുന്ന രീതിയിൽ മനോഹരമായ ഈ ദേവാലയത്തിന്റ പുനഃസൃഷ്ടിയിൽ മുൻവൈദീകർ വഹിച്ച പങ്ക് വളരെ വലുതാണ് .
തുടർന്ന്, ഇടവക ജനത്തിന്റെ വലിയ ആഗ്രഹമായിരുന്നു ദേവാലയത്തിൽ ഒരു വൈദീക മന്ദിരം. ജനങ്ങളുടെ കൂട്ടായപരിശ്രമങ്ങൾക്ക് ദൈവം ഫലം നൽകി, വൈദിക മന്ദിരം പൂർത്തിയാക്കാൻ സാധിച്ചു. 28-01-2019 തിങ്കൾ വൈകുനേരം 5 മണിക്ക് ഫേറോന വികാരി മോൺ. വിൻസെന്റ് കെ.പീറ്ററിന്റെ മുഖ്യ കാർമികത്വത്തിൽ ദിവബലിയർപ്പിക്കുകയും, തുടർന്ന് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് വൈദിക മന്ദിരം ആശീർവദിക്കുകയും ചെയ്തു. വൈദീക മന്ദിരത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഇടവക വികാരി റവ.ഡോ.സിറിൾ ഹാരിസിനെയും പാരീഷ് കൗൺസിലിന്റെയും ഇടവക അംഗങ്ങളെയും പിതാവ് അഭിനന്ദിച്ചു.
ഉണ്ടൻകോട് ഫറോനയിലെ എല്ലാ വൈദികരും, ധാരാളം സിസ്റ്റേഴ്‌സും, വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കുചേർന്നു. ഇടവക വികാരി റവ.ഡോ.സിറിൾ ഹാരിസിന്റെ പ്രചോദനവും പരിശ്രമവുമാണ് മനോഹരമായ വൈദിക മന്ദിരം പൂർത്തിയാക്കാൻ സഹായിച്ചതെന്ന് പാരീഷ്‌കൗൺസിൽ അംഗങ്ങൾ പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.