
അനീഷ് റോബർട്ട് സി.ആർ.
വെള്ളറട: കൂദാശകളുടെ പരികർമ്മിയും വിശുദ്ധ കുർബാനയുടെ കാവൽക്കാരനുമായ വൈദീകന് താമസിക്കാനുള്ള വൈദീക മന്ദിരം എന്തുകൊണ്ടും പണിയേണ്ടത് ദേവാലയത്തോട് ചേർന്നുതന്നെയായിരിക്കണമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ. നെയ്യാറ്റിൻകര രൂപതയിലെ എല്ലാ ഇടവകകളിലും വൈദീക മന്ദിരം ഇടവക പള്ളിയോടു ചേർന്നാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. മുള്ളിലവുവിള സെന്റ് ജോർജ് ദേവാലയത്തിൽ പുതുതായി നിർമ്മിച്ച വൈദിക മന്ദിരം (വൈദിക മേട) ആശീര്വദിച്ച് സംസാരിക്കുകയായിരുന്നു നെയ്യാറ്റിൻകര രൂപത മെത്രാൻ.
1963 -ൽ ആണ് മുള്ളിലവുവിള എന്ന കൊച്ചു ഗ്രാമത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ ഒരു ദേവാലയം രൂപം കൊണ്ടത്. അന്നു മുതൽ കിളിയൂർ ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സബ് സ്റ്റേഷനായിരുന്നു ഈ ദേവാലയം. ഇടവക ജനങ്ങളുടെ നിസ്വാർത്ഥ സ്നേഹം ഇവിടെ വൈദികരെ ഒത്തിരി ആകർഷിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവന്നപ്പോൾ ദേവാലയത്തിൽ ദിവ്യബലിയിൽ പങ്കുകൊള്ളാനുള്ള സ്ഥലപരിധി കുറവായിരുന്നു. തുടർന്ന്, ദേവാലയത്തിന്റെ പുന:രുദ്ധാരണം വിശ്വാസികളുടെ ഒരു സ്വപ്നമായിത്തീർന്നു. അങ്ങനെ, ഇടവക ജനങ്ങളുടെ നീണ്ടകാലത്തെ നിസ്വാർത്ഥ പരിശ്രമത്താൽ 15.08.2011 -ൽ സെന്റ് ജോർജ് ദേവാലയം ഇന്ന് കാണുന്ന രീതിയിൽ പുന:രുദ്ധരിക്കപ്പെട്ടു. ഇന്ന് 350 ലധികം കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാനും ദിവ്യബലിയർപ്പിക്കുവാനും സാധിക്കുന്ന രീതിയിൽ മനോഹരമായ ഈ ദേവാലയത്തിന്റ പുനഃസൃഷ്ടിയിൽ മുൻവൈദീകർ വഹിച്ച പങ്ക് വളരെ വലുതാണ് .
തുടർന്ന്, ഇടവക ജനത്തിന്റെ വലിയ ആഗ്രഹമായിരുന്നു ദേവാലയത്തിൽ ഒരു വൈദീക മന്ദിരം. ജനങ്ങളുടെ കൂട്ടായപരിശ്രമങ്ങൾക്ക് ദൈവം ഫലം നൽകി, വൈദിക മന്ദിരം പൂർത്തിയാക്കാൻ സാധിച്ചു. 28-01-2019 തിങ്കൾ വൈകുനേരം 5 മണിക്ക് ഫേറോന വികാരി മോൺ. വിൻസെന്റ് കെ.പീറ്ററിന്റെ മുഖ്യ കാർമികത്വത്തിൽ ദിവബലിയർപ്പിക്കുകയും, തുടർന്ന് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് വൈദിക മന്ദിരം ആശീർവദിക്കുകയും ചെയ്തു. വൈദീക മന്ദിരത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഇടവക വികാരി റവ.ഡോ.സിറിൾ ഹാരിസിനെയും പാരീഷ് കൗൺസിലിന്റെയും ഇടവക അംഗങ്ങളെയും പിതാവ് അഭിനന്ദിച്ചു.
ഉണ്ടൻകോട് ഫറോനയിലെ എല്ലാ വൈദികരും, ധാരാളം സിസ്റ്റേഴ്‌സും, വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കുചേർന്നു. ഇടവക വികാരി റവ.ഡോ.സിറിൾ ഹാരിസിന്റെ പ്രചോദനവും പരിശ്രമവുമാണ് മനോഹരമായ വൈദിക മന്ദിരം പൂർത്തിയാക്കാൻ സഹായിച്ചതെന്ന് പാരീഷ്‌കൗൺസിൽ അംഗങ്ങൾ പറഞ്ഞു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.