Categories: Kerala

ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയ ആശീർവാദം നാളെ

ഫാ.ജോസ് കുരുവിള കാടന്തുരുത്തേൽ

വിജയപുരം: വിജയപുരം രൂപതയിലെ ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയം നാളെ അഭിവന്ദ്യ സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ പിതാവ് ആശീർവദിച്ച് ദിവ്യബലിയർപ്പണത്തിനായി നൽകുകയാണ്. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവിനോടൊപ്പം രൂപതയിലെ വൈദീകരും സന്യസ്തരും, വിശ്വാസി സമൂഹവും ഒത്തുകൂടും. ദേവാലയ പ്രതിഷ്‌ഠയ്‌ക്ക് ശേഷം ബിഷപ്പ് സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ നേതൃത്വം കൊടുക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയുമുണ്ടാകും.

ചരിത്ര വഴികളിലൂടെ:

1935-ൽ കർമ്മലീത്ത മിഷനറിമാരുടെ തീവ്രമായ പ്രേഷിതപ്രവർത്തന തീക്ഷണതയുടെ അടയാളമായി സ്ഥാപിതമായ ഇടവകയാണ് വിജയപുരം രൂപതയിലെ ഇടുക്കിജില്ലയിൽ ഏലപ്പാറയുടെ അടുത്തുള്ള ചീന്തലാർ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ഇടവക. വിജയപുരം രൂപതയുടെ പ്രധാന ദേവാലയങ്ങളിലൊന്നായി എണ്ണൂറോളം കുടുംബങ്ങൾ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജോലികളിൽ ജീവിച്ചിരുന്ന ഇവരുടെ ആത്മീയകാര്യങ്ങൾക്ക് വേണ്ടി നിലനിന്നിരുന്ന ദേവാലയമാണ് വിശുദ്ധ സെബസ്ത്യാനോസ് ദേവാലയം.

1958-ൽ ഇന്ന് കാണുന്ന ദേവാലയം ദിവ്യബലിയർപ്പണത്തിനും ദൈവമഹത്വത്തിനുമായി പ്രതിഷ്‌ഠിക്കപ്പെട്ടു. ദൈവത്തോട് നിരന്തരം ചേർന്നുനിന്നതിന്റെ ബലമായി ഇവിടെ നിന്ന് ധാരാളം ദൈവവിളികളുണ്ടായി, ധാരാളം വൈദീകരെയും സന്യസ്തരെയും തിരുസഭയ്ക്ക് നൽകുവാൻ ഈ ഇടവകയ്ക്ക് സാധിച്ചു.

2017 ഏപ്രിൽ മാസത്തിലാണ് ഈ പുതിയ ദേവാലയത്തിന്റെ പണികളാരംഭിച്ചത്. ഫാ.സെബാസ്ത്യൻ കല്ലുപ്പുറത്ത് വികാരിയായിരിക്കുമ്പോൾ വിജയപുരം രൂപതയുടെ വികാരി ജെനെറൽ ഫാ.ജസ്റ്റിൻ മഠത്തിപ്പറമ്പിലാണ് ഈ ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്.

തുടർന്ന്, ഈ പുതിയ ദേവാലയത്തിന്റെ രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾ 2017 നവംബർ മാസം ആരംഭിക്കുകയും, ഇടവകാംഗങ്ങളുടെ നിസ്തുലമായ പരിത്യാഗത്തിന്റെയും, ആത്മാർത്ഥമായ പ്രവർത്തനത്തിന്റെയും ഫലമായി ഇന്ന് ഈ ദേവാലയ നിർമ്മാണം പൂര്തത്തീകരിക്കപ്പെടുകയാണ്. ഈ ദേവാലയ പൂര്തതീകരണത്തിന് കാരണമായിരിക്കുന്നത് ഈ ഇടവകയിലെ ഓരോ അംഗങ്ങളുടെയും പ്രവർത്തനമാണ് – ധനപരമായും ശാരീരികാധ്വാനത്തിലൂടെയും തങ്ങളുടെ വിയർപ്പിൽ നിന്ന് കെട്ടിയുയർത്തിയതാണ് ഈ ദേവാലയം.

നാളെ, 27 ഫെബ്രുവരി 2019 വൈകുന്നേരം 3 മണിക്ക് ഈ ദേവാലയം, വിജയപുരം രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് സെബാസ്ത്യൻ തെക്കേത്തെച്ചെറിൽ ആശീർവദിച്ച് ആരാധനയ്ക്കായി നല്കപ്പെടുമ്പോൾ ഇടവക ജനങ്ങളുടെ വലിയൊരു സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്.

ദേവാലയ പ്രതിഷ്‌ഠ ദിവ്യബലിക്ക് ശേഷം, ഇടവകകാകാര്യാലയവും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ച് ആശീര്വദിച്ച് പ്രവർത്തനത്തിനായി നൽകുന്നു.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

1 day ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago