
ജോസ് മാർട്ടിൻ
വിജയപുരം: വിജയപുരം രൂപതയിലെ വൈദീകനും കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗവുമായ റവ.ഡോ.ഫ്രാൻസിസ് പാറവിള നിര്യാതനായി, 66 വയസായിരുന്നു. കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ വച്ച് ഇന്ന് (20-6-2020) രാവിലെ 10.30 നായിരുന്നു അന്ത്യം. വർദ്ധക്യസഹജമായ രോഗാവസ്ഥയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്ക്കാരകർമ്മങ്ങൾ നാളെ (21-06-2020) ഉച്ചകഴിഞ്ഞ് 3.00-ന് വിമലഗിരി കത്തീഡ്രലിൽ വിജയപുരം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടെ ആരംഭിക്കുകയും, തുടർന്ന് വിമലഗിരിയിലെ വൈദീക സെമിത്തേരിയിൽ സംസ്‌കരിക്കും ചെയ്യും.
1954 ഫെബ്രുവരി 2-ന് കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗങ്ങളായ പരേതരായ പാറവിള തോമസിന്റെയും ലൈസയുടെയും മകനായി ജനിച്ചു. 1980 ഡിസംബർ 22-ന് അഭിവന്ദ്യ ജോസഫ് ജി.ഫെർണാണ്ടസ് പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിക്കുകയും, വിജയപുരം രൂപതയിലെ ഏലപ്പാറ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി വൈദീക ജീവിതം ആരംഭിക്കുകയും ചെയ്തു. തുടർന്ന് വണ്ടിപ്പെരിയാർ, ചങ്ങനാശ്ശേരി, അമയന്നൂർ, പെരുമ്പാവൂർ, വെച്ചൂച്ചിറ, എലിക്കുളം, പൊടിമറ്റം, കോഴിപ്പിള്ളി, മുവാറ്റുപുഴ, നെടുങ്ങപ്രാ, തിരുവല്ല, മുണ്ടക്കയം, പാല, പുല്ലരിക്കുന്ന് എന്നീ ഇടവകകളിൽ ശുശ്രൂഷചെയുകയും ചെയ്തിട്ടുണ്ട്.
തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിരുന്ന ഫാ.ഫ്രാൻസിസ് ആലുവ സെന്റ്.ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വിസിറ്റിങ് പ്രൊഫസറായി സേവനം ചെയ്തു വരികയുമായിരുന്നു.
ജെനോവ, അനസ്താസ്യ, മേരി, റവ. സിസ്റ്റർ ഐഡാ മേരി, സാംസൺ, അൽഫോൻസാ, ഹെൻട്രി തുടങ്ങിയവർ സഹോദരങ്ങളാണ്.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.