
ജോസ് മാർട്ടിൻ
വിജയപുരം: വിജയപുരം രൂപതയിലെ വൈദീകനും കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗവുമായ റവ.ഡോ.ഫ്രാൻസിസ് പാറവിള നിര്യാതനായി, 66 വയസായിരുന്നു. കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ വച്ച് ഇന്ന് (20-6-2020) രാവിലെ 10.30 നായിരുന്നു അന്ത്യം. വർദ്ധക്യസഹജമായ രോഗാവസ്ഥയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്ക്കാരകർമ്മങ്ങൾ നാളെ (21-06-2020) ഉച്ചകഴിഞ്ഞ് 3.00-ന് വിമലഗിരി കത്തീഡ്രലിൽ വിജയപുരം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടെ ആരംഭിക്കുകയും, തുടർന്ന് വിമലഗിരിയിലെ വൈദീക സെമിത്തേരിയിൽ സംസ്‌കരിക്കും ചെയ്യും.
1954 ഫെബ്രുവരി 2-ന് കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗങ്ങളായ പരേതരായ പാറവിള തോമസിന്റെയും ലൈസയുടെയും മകനായി ജനിച്ചു. 1980 ഡിസംബർ 22-ന് അഭിവന്ദ്യ ജോസഫ് ജി.ഫെർണാണ്ടസ് പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിക്കുകയും, വിജയപുരം രൂപതയിലെ ഏലപ്പാറ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി വൈദീക ജീവിതം ആരംഭിക്കുകയും ചെയ്തു. തുടർന്ന് വണ്ടിപ്പെരിയാർ, ചങ്ങനാശ്ശേരി, അമയന്നൂർ, പെരുമ്പാവൂർ, വെച്ചൂച്ചിറ, എലിക്കുളം, പൊടിമറ്റം, കോഴിപ്പിള്ളി, മുവാറ്റുപുഴ, നെടുങ്ങപ്രാ, തിരുവല്ല, മുണ്ടക്കയം, പാല, പുല്ലരിക്കുന്ന് എന്നീ ഇടവകകളിൽ ശുശ്രൂഷചെയുകയും ചെയ്തിട്ടുണ്ട്.
തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിരുന്ന ഫാ.ഫ്രാൻസിസ് ആലുവ സെന്റ്.ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വിസിറ്റിങ് പ്രൊഫസറായി സേവനം ചെയ്തു വരികയുമായിരുന്നു.
ജെനോവ, അനസ്താസ്യ, മേരി, റവ. സിസ്റ്റർ ഐഡാ മേരി, സാംസൺ, അൽഫോൻസാ, ഹെൻട്രി തുടങ്ങിയവർ സഹോദരങ്ങളാണ്.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.