Categories: India

ചന്ദ്രയാന്‍ 2 കുതിക്കും മുമ്പ് തുമ്പയിലെ മേരി മഗ്ദലേന പളളിയെ ഓര്‍മിപ്പിച്ച് ശശി തരൂര്‍

ദേവാലയത്തിലുണ്ടായിരുന്ന അള്‍ത്താരയെ സ്പേസ് മ്യൂസിയമായാണ് ഉപയോഗിക്കുന്നത്

അനിൽ ജോസഫ്

ഡല്‍ഹി: ചന്ദ്രയാന്‍ 2 കുതിച്ചുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തുമ്പയില്‍ ഐ.എസ്.ആര്‍.ഓ.യ്ക്ക് തിരുവനന്തപുരം ലത്തീന്‍ സഭ വിട്ടുകൊടുത്ത മറിയം മഗ്ദലേന പളളിയെ ക്കുറിച്ചും, സ്നേഹസമ്പന്നരായ നാട്ടുകാരെയും പാര്‍ലമെന്‍റില്‍ തുറന്ന് കാട്ടി തിരുവനന്തപുരം എം.പി. ശശി തരൂര്‍. തിങ്കളാഴ്ച ഇന്ത്യയുടെ 2-ാം ചന്ദ്രയാന്‍ ദൗത്യം പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ശശി തരൂര്‍ ഐ.എസ്.ആര്‍.ഓ.യുടെ അദ്യകാലം ഓര്‍മ്മയില്‍ കൊണ്ടു വന്നത്.

ചന്ദ്രയാന്‍ 2 ലൂടെ ഐ.എസ്.ആര്‍.ഓ. ലോകത്തിന് മുന്നില്‍ വീണ്ടും ശ്രദ്ധിക്കപ്പെടാന്‍ പോകുമ്പോള്‍ വീണ്ടും തുമ്പയിലെ മറിയം മഗ്ദലേന ദേവാലയവും അള്‍ത്താരയും വാര്‍ത്തകളില്‍ നിറയുകയാണ്. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം തന്‍റെ ആത്മകഥയില്‍ ഹൃദ്യമായി വിവരിച്ചിട്ടുളള ഈ സംഭവം ഓര്‍ത്തെടുക്കവെയാണ് പളളിയുടെ കഥ വിവരിച്ചത്.

തുമ്പയിലെ മേരിമഗ്ദലേന പളളി ബഹിരാകാശ പര്യവേഷണത്തിന്‍റെ അള്‍ത്താരയായ കഥയും സംഭവ ബഹുലമാണ്. ഭൂമിശാസ്ത്ര പരമായി വളരെയധികം പ്രത്യേകതകള്‍ ഉളള ഒരു കൊച്ചു ഗ്രാമമാണ് തുമ്പ. അത് കൊണ്ട് തന്നെയാണ് വിക്രം സാരാഭായ് തുമ്പയെ തേടിയെത്തിയത്. ഭൂമിയുടെ കാന്തികരേഖയോട് വളരെ അടുത്ത് നില്‍ക്കുന്ന പ്രദേശമായതിനാല്‍ തുമ്പ എന്ത്കൊണ്ടും ബഹിരാകാശ പര്യവേഷണത്തിന് പറ്റിയ സ്ഥലമായി തെരെഞ്ഞെടുക്കുകയായിരുന്നു. തുമ്പയിലെ പളളി ഐ.എസ്.ആർ.ഓ.യ്ക്ക് വേണ്ടി വിട്ട് തരണമെന്ന ആവശ്യം വിക്രം സാരാഭായ് ബിഷപ്പ് പീറ്റര്‍ ബര്‍ണാടിനോട് ആവശ്യപെട്ടപ്പോള്‍ രാജ്യത്തിന്‍റെ ആവശ്യം മനസിലാക്കിയ പിതാവ് ഒരു മടിയും കൂടാതെ പളളിവിട്ട് കൊടുക്കുകയായിരുന്നു.

എന്നാല്‍, അള്‍ത്താര പെളിക്കരുതെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇന്ന് അള്‍ത്താരയെ സ്പേസ് മ്യൂസിയമായാണ് ഉപയോഗിക്കുന്നത്.

തുടര്‍ന്ന്, 1963-ല്‍ അപാഷെ റോക്കറ്റും തുമ്പയില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഒരു ഗ്രാമം തന്നെ ഐ.എസ്.ആർ.ഓ.യ്ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുക്കപ്പെട്ടു. സ്ഥലം വിട്ട് കൊടുത്ത പലര്‍ക്കും കരാര്‍ പ്രകാരം ജോലികള്‍ നല്‍കപ്പെട്ടെങ്കിലും അവരുടെ പിന്‍ തലമുറക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശശി തരൂര്‍ എം.പി. ഉന്നയിച്ചു.

ചാന്ദ്രയാൻ 2 വിക്ഷേപണദിനവും വിശുദ്ധ മേരി മഗ്ദലേനയുടെ തിരുനാൾദിനവും

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago