
അനിൽ ജോസഫ്
ഡല്‍ഹി: ചന്ദ്രയാന്‍ 2 കുതിച്ചുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തുമ്പയില്‍ ഐ.എസ്.ആര്‍.ഓ.യ്ക്ക് തിരുവനന്തപുരം ലത്തീന്‍ സഭ വിട്ടുകൊടുത്ത മറിയം മഗ്ദലേന പളളിയെ ക്കുറിച്ചും, സ്നേഹസമ്പന്നരായ നാട്ടുകാരെയും പാര്‍ലമെന്‍റില്‍ തുറന്ന് കാട്ടി തിരുവനന്തപുരം എം.പി. ശശി തരൂര്‍. തിങ്കളാഴ്ച ഇന്ത്യയുടെ 2-ാം ചന്ദ്രയാന്‍ ദൗത്യം പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ശശി തരൂര്‍ ഐ.എസ്.ആര്‍.ഓ.യുടെ അദ്യകാലം ഓര്‍മ്മയില്‍ കൊണ്ടു വന്നത്.
ചന്ദ്രയാന്‍ 2 ലൂടെ ഐ.എസ്.ആര്‍.ഓ. ലോകത്തിന് മുന്നില്‍ വീണ്ടും ശ്രദ്ധിക്കപ്പെടാന്‍ പോകുമ്പോള്‍ വീണ്ടും തുമ്പയിലെ മറിയം മഗ്ദലേന ദേവാലയവും അള്‍ത്താരയും വാര്‍ത്തകളില്‍ നിറയുകയാണ്. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം തന്‍റെ ആത്മകഥയില്‍ ഹൃദ്യമായി വിവരിച്ചിട്ടുളള ഈ സംഭവം ഓര്‍ത്തെടുക്കവെയാണ് പളളിയുടെ കഥ വിവരിച്ചത്.
തുമ്പയിലെ മേരിമഗ്ദലേന പളളി ബഹിരാകാശ പര്യവേഷണത്തിന്‍റെ അള്‍ത്താരയായ കഥയും സംഭവ ബഹുലമാണ്. ഭൂമിശാസ്ത്ര പരമായി വളരെയധികം പ്രത്യേകതകള്‍ ഉളള ഒരു കൊച്ചു ഗ്രാമമാണ് തുമ്പ. അത് കൊണ്ട് തന്നെയാണ് വിക്രം സാരാഭായ് തുമ്പയെ തേടിയെത്തിയത്. ഭൂമിയുടെ കാന്തികരേഖയോട് വളരെ അടുത്ത് നില്‍ക്കുന്ന പ്രദേശമായതിനാല്‍ തുമ്പ എന്ത്കൊണ്ടും ബഹിരാകാശ പര്യവേഷണത്തിന് പറ്റിയ സ്ഥലമായി തെരെഞ്ഞെടുക്കുകയായിരുന്നു. തുമ്പയിലെ പളളി ഐ.എസ്.ആർ.ഓ.യ്ക്ക് വേണ്ടി വിട്ട് തരണമെന്ന ആവശ്യം വിക്രം സാരാഭായ് ബിഷപ്പ് പീറ്റര്‍ ബര്‍ണാടിനോട് ആവശ്യപെട്ടപ്പോള്‍ രാജ്യത്തിന്‍റെ ആവശ്യം മനസിലാക്കിയ പിതാവ് ഒരു മടിയും കൂടാതെ പളളിവിട്ട് കൊടുക്കുകയായിരുന്നു.
എന്നാല്‍, അള്‍ത്താര പെളിക്കരുതെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇന്ന് അള്‍ത്താരയെ സ്പേസ് മ്യൂസിയമായാണ് ഉപയോഗിക്കുന്നത്.
തുടര്‍ന്ന്, 1963-ല്‍ അപാഷെ റോക്കറ്റും തുമ്പയില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഒരു ഗ്രാമം തന്നെ ഐ.എസ്.ആർ.ഓ.യ്ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുക്കപ്പെട്ടു. സ്ഥലം വിട്ട് കൊടുത്ത പലര്‍ക്കും കരാര്‍ പ്രകാരം ജോലികള്‍ നല്‍കപ്പെട്ടെങ്കിലും അവരുടെ പിന്‍ തലമുറക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശശി തരൂര്‍ എം.പി. ഉന്നയിച്ചു.
ചാന്ദ്രയാൻ 2 വിക്ഷേപണദിനവും വിശുദ്ധ മേരി മഗ്ദലേനയുടെ തിരുനാൾദിനവും
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.