
സ്വന്തം ലേഖകൻ
ബംഗളൂരു: കർണാടകയിലെ കനകപുരയിൽ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിർമിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി.യും ആർ.എസ്.എസും. “കനകപുര ചലോ” എന്ന പേരിൽ നൂറുകണക്കിന് ആൾക്കാരെ പങ്കെടുപ്പിച്ചാണ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. 13 പടികൾ ഉൾപ്പെടെ 114 അടി ഉയരമുള്ള പ്രതിമയാണ് നിർമ്മിക്കുന്നത്. പടികളുടെ നിർമാണം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളിൽ ഒന്നായിരിക്കും കനകപുരയിൽ ഉയരുക.
കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ നിയോജകമണ്ഡലത്തിലെ ഗ്രാമമായ ഹരോബെലെയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഇവിടെ താമസിക്കുന്ന ക്രിസ്ത്യാനികൾക്ക് ഏകദേശം 400 വർഷത്തെ പൈതൃകമുണ്ട്. ക്രിസ്ത്യാനികൾ തിങ്ങി താമസിക്കുന്ന പ്രദേശമെന്ന പ്രത്യേകതയും ഈ സ്ഥലത്തിനുണ്ട്. 2019 ക്രിസ്മസ് ദിനത്തിലാണ് പ്രതിമ നിർമിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പ്രതിമ നിർമിക്കുന്ന ട്രസ്റ്റിന് ഡി.കെ.ശിവകുമാർ കൈമാറിയത്.
അതിനാൽതന്നെ, ഇത് ഡി.കെ.ശിവകുമാറിന്റെ പദ്ധതിയാണെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. എന്നാൽ, ഗ്രാമത്തിലുള്ളവരുടെയും ക്രിസ്ത്യൻ മതവിഭാഗത്തിന്റെയും തീരുമാനപ്രകാരമാണ് പ്രതിമ നിർമിക്കുന്നതെന്നും തന്റെ തീരുമാനമല്ലെന്നുമാണ് ഡി.കെ ശിവകുമാറിന്റെ പ്രതികരണം. സ്ഥലം എം.എൽ.എ. എന്നനിലയിൽ താൻ അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും അതിന്റെ ഭാഗമായി സ്ഥലം വിട്ടുനൽകിയത് നിയമപരമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബോണക്കാട് കുരിശുമലയിൽ 60 വർഷത്തിലധികമായി ആരാധന നടത്തിവന്ന കുരിശ് ബോംബുവെച്ച് തകർക്കാൻ നേതൃത്വം നല്കിയവരെന്ന നിലയിൽ ഇവരിൽ നിന്ന് ഇതിലധികമൊന്നും പ്രതീക്ഷിക്കാനില്ലെന്നും, പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളെ വെറുതെ തള്ളിക്കളയാനാകില്ലെന്നുള്ള സൂചനകളാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാലോ, പൗരത്വ ബില്ലിൽ നിന്ന് അടുത്ത് പുറത്താക്കപ്പെടുന്നത് ക്രിസ്ത്യാനികളായിരിക്കുമെന്നതിന്റെ സൂചനകളാണ് ഇതൊക്കെയെന്ന് ആരെങ്കിലും വിമർശിച്ചാലോ കുറ്റം പറയാനാകില്ല.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.