Categories: Articles

ആമസോൺ സിനഡും നിലയ്ക്കാത്ത വിവാദങ്ങളും; പത്രോസിന്റെ പിൻഗാമിയായ പാപ്പായുടെ പദവിയെ നിഷേധിക്കുന്നവരുടെ ഗൂഡാലോചന

ആമസോൺ സിനഡും നിലയ്ക്കാത്ത വിവാദങ്ങളും; പത്രോസിന്റെ പിൻഗാമിയായ പാപ്പായുടെ പദവിയെ നിഷേധിക്കുന്നവരുടെ ഗൂഡാലോചന

ഡോ. നെൽസൺ തോമസ്

വിവാദപരമായതൊന്നും ആമസോൺ സിനഡിൽ കാണുന്നില്ലെങ്കിലും സെഡവാക്കന്റിസ്സറ്റുകൾക്ക് ഇത് ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ ഇപ്പോഴുള്ള പാപ്പായുടെ പദവിയെ നിഷേധിക്കുന്നവരാണ് ഇത്തരക്കാർ. പാപ്പായുടെ പദവിയെ അംഗീകരിച്ച പരിശുദ്ധാത്മാവിലും ഇവർക്ക് വിശ്വാസമില്ലാതായിരിക്കുന്നു. ഈ നിഷേധാത്മക സ്വഭാവത്താൽ തന്നെ ശുദ്ധീകരണ വരപ്രസാദം നഷ്ടമാക്കിയേക്കാവുന്ന ശീശ്മ എന്ന അതിഗൗരവമായ നിയമലംഘനത്തിൽ അവർ ഉൾപ്പെട്ടിരിക്കുന്നു. സംശയത്തിന്റെ വ്യാഖ്യാനരീതിശാസ്ത്രം എന്ന തിമിരം ബാധിച്ച ഇക്കൂട്ടർ പാപ്പായുടെ സകല പ്രവർത്തികളെയും നിഷേധാത്മക സംശയത്തോടെ നോക്കിക്കാണുന്നു. പാപ്പാ തുമ്മുന്നതിൽ വരെ ഇക്കൂട്ടർ ദൈവനിന്ദ ആരോപിക്കുന്നു. വസ്തുതകൾ നിരത്തിയുള്ള സംവാദങ്ങളൊ സന്ദർഭോചിതമാക്കിയുള്ള വ്യാഖ്യാനങ്ങളോ ഇവരുടെ അസുഖത്തിന് ചികിത്സയാകില്ല. എന്നിരുന്നാലും, ചില ആരോപണങ്ങൾക്ക് മറുപടികൾ തരാൻ ഈ കുറിപ്പ് ഉപയോഗിക്കുന്നു.

സിനഡിലെ വിവാദ തീരുമാനങ്ങൾ

സിനഡ് വിവാദ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, സിനഡിന് ഒരു തീരുമാനവും എടുക്കാനുള്ള അധികാരം ഇല്ല എന്നതാണ് സത്യം. സിനിഡ് നൽകുന്നത് കേവലം നിർദ്ദേശങ്ങളാണ്. സിനഡ് പാപ്പായുടെ ഉപദേശിക സമിതിയായാണ് പ്രർത്തിക്കുന്നത്. സിനഡിന്റെ നിർദേശങ്ങളെ പരിശുദ്ധ പിതാവ് വിചിന്തനത്തിന് ശേഷം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. സിനഡിനുശേഷം പാപ്പാ പുറപ്പെടുവിക്കുന്ന സിനിഡാനന്തര അപ്പസ്തോലിക ഉദ്ബോധനം ആണ് സഭയുടെ ഔദ്യോഗിക പഠനം. ഈ വരുന്ന ഡിസംബറിന് മുമ്പ് അത് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഭയുടെ പഠനങ്ങൾ അറിയാൻ അതുവരെയും ക്ഷമയോടെ കാത്തിരിക്കുക. പരക്കെ പ്രചരിപ്പിക്കപ്പെടുന്ന അഭ്യൂഹങ്ങളിൽ ആശങ്കപ്പെടാതിരിക്കുക.

വിവാഹിതരായവരുടെ പൗരോഹിത്യം

പ്രചരിപ്പിക്കപ്പെട്ട ഒരു പ്രധാന ആശങ്ക ആമസോൺ മേഖലയിലെ വിവാഹിതരായവർക്ക് പൗരോഹിത്യം നൽകുന്നതിനെ പറ്റിയാണ്. വിവാഹിതരായ പുരോഹിതർ കത്തോലിക്കാസഭയ്ക്ക് അന്യമല്ല. പൗരസ്ത്യ റീത്തുകളിൽ വിവാഹിതരായ പുരോഹിതർ കത്തോലിക്കസഭയിൽ ഇപ്പോഴുമുണ്ട്. രൂപതാ പുരോഹിതരുടെ ബ്രഹ്മചര്യം എന്നത് കേവലം അച്ചടക്കം നിഷ്കർഷിക്കുന്ന വാഗ്ദാനം മാത്രമാണ്. ഈ അച്ചടക്കത്തെ എടുത്തുകളയാനൊ ചില പ്രത്യേക സാഹചര്യങ്ങളിൽ അതിൽ ഭേദഗതി വരുത്താനോ പരിശുദ്ധ പിതാവിന് പരിപൂർണ്ണ അധികാരം ഉണ്ട്. പാപ്പായുടെ തീരുമാനം അറിയാൻ അപ്പസ്തോലിക ഉദ്ബോധനം പുറപ്പെടുവിക്കുന്നത് വരെ കാത്തിരിക്കുക തന്നെ വേണം.

സ്ത്രീകളുടെ ഡീക്കൻ പദവി

ആമസോൺ മേഖലയിൽ ശുശ്രൂഷകരുടെ അഭാവം നികത്താൻ സ്ത്രീകൾക്ക് ഡീക്കൻ പദവി നൽകുന്നതിനെ ചൊല്ലിയുള്ളതാണ് രണ്ടാമത്തെ വിവാദം. ഇവിടെ ശ്രദ്ധിക്കേണ്ടത് പൗരോഹിത്യം എന്ന കൂദാശയുടെ ആദ്യ പട്ടമായ ഡീക്കൻ പട്ടത്തെ പറ്റിയല്ല പരാമർശിക്കുന്നത് എന്ന വസ്തുതയാണ്. ഡീക്കൻ പട്ടം പൗരോഹിത്യം എന്ന കൂദാശയുടെ ഭാഗമാണ്. “Diaconate” എന്നാണ് പൗരോഹിത്യം എന്ന കൂദാശയുടെ ഭാഗമായ ഡീക്കൻ പട്ടത്തെ പറയുന്നത്. സിനിഡിൽ പറയുന്നത് “Deaconess” നെ പറ്റിയാണ്. ഇത് ദിവ്യകാരുണ്യ ശുശ്രൂഷകർ പോലെ കൗദാശികമല്ലാത്ത മറ്റൊരു ശിശ്രൂഷ പദവി മാത്രമാണ്. ഇതിനെ പറ്റിയുള്ള സാധ്യതകൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാം എന്നാണ് പാപ്പാ പറഞ്ഞത്. ഔദ്യോഗിക തീരുമാനം അറിയാൻ അപ്പസ്തോലിക ഉദ്ബോധനം വരുന്നവരെ കാത്തിരിക്കുക തന്നെ വേണം.

പൗരോഹിത്യം എന്ന കൂദാശയുടെ പൗരുഷ സ്വഭാവം കത്തോലിക്ക സഭയിലെ വിശ്വാസ സത്യമാണ്. വിശ്വാസത്യങ്ങളെ തിരുത്തുവാൻ പാപ്പായ്ക്ക് അധികാരമില്ലാത്തതിനാൽ സ്ത്രീ പൗരോഹിത്യം എന്ന സാധ്യത കത്തോലിക്ക സഭയിൽ ഒരു കാലത്തും സംഭവിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം. അതിനുവേണ്ടിയുള്ള മുറവിളികളും വിവാദങ്ങളും ഒക്കെയും അറിവില്ലാത്തവരുടെ പാഴ് വേലകളാണ്.

പക്കാമാമ – ആമസോൺ മാതാവ്?

പക്കാമാമ – ആമസോൺ മാതാവ് ആണെന്നും അല്ലെന്നും ഉള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ആണെങ്കിലും അല്ലെങ്കിലും കത്തോലിക്കാ വിശ്വാസത്തിന് ഒരു വ്യത്യാസവുമില്ല എന്നതാണ് യഥാർത്ഥ്യം. ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന ഒരു സ്ത്രീയുടെ രൂപം. അതിനെ മുഖാമുഖം ദർശിക്കുന്ന ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന മറ്റൊരു സ്ത്രീയുടെ രൂപം. ആദ്യ കാഴ്ചയിൽ തന്നെ ഗർഭിണിയായ പരിശുദ്ധ കന്യകാമറിയത്തെ സന്ദർശിക്കുന്ന എലിസബത്തിനെയാണ് എനിക്ക് ഓർമ്മ വന്നത്. സാംസ്കാരികാനുരൂപണത്തിന്റെ ദാർശനിക മാനങ്ങൾ ഉൾക്കൊണ്ട് ആമസോൺ ജനത സവിശേഷമായി കരുതി ആരാധിക്കുന്ന കലാരൂപത്തെ പരിശുദ്ധ കന്യകാമറിയമായി പുനർവ്യാഖ്യാനം ചെയ്യുന്നതിൽ അടിസ്ഥാനപരമായി ഒരു തെറ്റുമില്ല. പരിശുദ്ധ മാതാവിനെ മനസ്സിൽ കണ്ട് നാം എന്ത് വരയ്ക്കുന്നുവോ അതാണ് അവരുടെ ചിത്രം, എന്ത് നിർമ്മിക്കുന്നുവൊ അതാണ് അവരുടെ പ്രതിമ. അതിൽപരം അർത്ഥങ്ങൾ ആരോപിച്ച് അതിനെ വിഗ്രഹമായി വ്യാഖ്യാനിക്കുന്നവരാണ് ഒന്നാം പ്രമാണം ലംഘിക്കുന്നത്.

പ്രതിമയുടെ നഗ്നതയാണ് ചിലരുടെ പ്രശ്നം. സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താരയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന മൈക്കിളാഞ്ചലോ വരച്ച ‘അന്ത്യവിധിയുടെ’ ചിത്രം കണ്ടാൽ തീരാവുന്നതാണ് ഈ പ്രശ്നം. നഗ്ന കലാരൂപങ്ങളെ അശ്ലീല കലാസൃഷ്ടികളിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്തതാണ് ഇവരുടെ അജ്ഞതയുടെ കാരണം. നഗ്ന കലാരൂപ നിർമ്മാണ പ്രവർത്തിയുടെ വിഷയത്തിന്റെ “teleological” പാരമ്യം സൃഷ്ടിയുടെ മകുടമമായ മനുഷ്യനെ ചായാഗ്രഹം ചെയ്യുക എന്നതുമാത്രമാണ്. അശ്ലീല കലാസൃഷ്ടികളുടെ നിർമ്മാണ പ്രവർത്തിയുടെ വിഷയത്തിന്റെ പാരമ്യം മറ്റൊന്നാണ്.

പരിശുദ്ധ പിതാവിന് സമ്മാനമായി ലഭിച്ച പക്കാമാമയുടെ പ്രതിമകൾ പ്രദർശന സ്ഥലത്തുനിന്ന് തലതിരിഞ്ഞ തീവ്ര പാരമ്പര്യവാദികൾ മോഷ്ടിച്ച് പുഴയിൽ എറിയുകയുണ്ടായി. അത് തിരിച്ചെടുത്ത് പാപ്പാ അതിന്റെ പേരിൽ ആമസോൺ ജനതയോട് ക്ഷമ ചോദിക്കുകയും ചെയ്തു. പക്കാമാമയുടെ പ്രതിമ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. അത് ജീവന്റെ പ്രതീകമാണെന്നാണ് ഒരു വത്തിക്കാൻ വക്താവ് പറഞ്ഞത്. അത് എന്ത് തന്നെയാണെങ്കിലും അതിനെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന വിശാലതയുള്ളതാണ് കത്തോലിക്കാ വിശ്വാസം.

ഉപസംഹാരം

പരിശുദ്ധപിതാവിനെ ദുർബലപ്പെടുത്താനുള്ള പ്രചാരണമുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. പശ്ചാത്തലത്തിൽ നിന്ന് അടർത്തിയെടുത്ത് അസ്ഥാനങ്ങളിൽ സംശയത്തിന്റെ വ്യാഖ്യാന രീതിശാസ്ത്രം കുത്തിനിറച്ചാണ് ഇവർ പരിശുദ്ധ പിതാവിനെ ആക്രമിക്കുന്നത്. പരിശുദ്ധ പിതാവ് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദ്രുതഗതിയിൽ ഒരു അഭിപ്രായം രൂപീകരിക്കേണ്ട ആവശ്യമില്ല. ശത്രുക്കളുടെ ദൂഷിത വലയം തീർക്കുന്ന പുകമറയിൽ വിദൂരതയിലിരുന്ന് അഭിപ്രായം രൂപീകരിക്കുക സാധ്യവുമല്ല. ആധികാരിക ഉറവിടങ്ങളെ കേൾക്കാൻ ശ്രമിക്കുക. മലയാളത്തിൽ പോലും പല പേജുകളിലൂടെ തെറ്റായ വിവരങ്ങൾ നിങ്ങളുടെ ഫേസ്ബുക്കിലും വാട്ട്സാപ്പിലും വരും, അതിനാൽ ജാഗ്രതയോടെ തുടരുക.

vox_editor

Recent Posts

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

5 days ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

5 days ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

2 weeks ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

3 weeks ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

4 weeks ago

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 month ago