
അനില്‍ ജോസഫ്
മാറനല്ലൂര്‍: തെക്കിന്റെ പ്രവാചകന് എന്നറിയപ്പെടുന്ന കോര്‍ എപ്പിസ്കോപ്പ ഫാ.ഫിലിപ്പ് ഉഴനല്ലൂര്‍ (84) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലിരിക്കെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
ഏറെക്കാലമായി കാട്ടാക്കട നെല്ലിക്കാടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പാവങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി കാട്ടാക്കട താലൂക്കിലെ പുന്നാവൂര്‍ കേന്ദ്രമാക്കി 1974 സെപ്റ്റംബര്‍ 2 ന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചാണ്
തിരുവനന്തപുരത്തിന്റെ തെക്കന്‍ പ്രദേശത്ത് ഫാ. ഫിലിപ്പ് ഉഴനല്ലൂര്‍ ശ്രദ്ധിക്കപ്പെടുന്നത് . തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ഹോളിക്യൂന്‍ നെല്ലിക്കാടില്‍ ഫാ.ഫിലിപ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിനൊപ്പം നെയ്യാറ്റിന്‍കര നെടുമങ്ങാട് കാട്ടാക്കട താലൂക്കുകളിലായി 56 ദേവാലയങ്ങള്‍ അദ്ദേഹം പണികഴിപ്പച്ച് വിശ്വാസ സമൂഹത്തിന് സമര്‍പ്പിച്ചു.
ചെങ്ങന്നൂര്‍ എലഞ്ഞിമേല്‍ ഉഴനല്ലൂര്‍ കുര്യന് നയനാന്റെയും അന്നമ്മനയനാന്റെയും 7 മക്കളില്‍ 6 ാമനായി 1936 ഏപ്രില്‍ 16 ന് ജനിച്ച കോര്‍എപ്പിസ്കോപ്പ പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കര സിഎംഎസ് സ്കൂളിലും പട്ടം സെന്റ് മേരീസ് സ്കൂളിലുമായി പൂര്‍ത്തിയാക്കി. 1953 ല്‍ പട്ടം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദീക പരിശീലനം ആരംഭിച്ച ഫാ.ഫിലിപ്പ് 1963 ഡിസംബര്‍ 3 ന് വൈദിക പട്ടം സ്വീകരിച്ചു.
1967 ല്‍ ബാലരാമപുരത്ത് മിഷന് പ്രവര്‍ത്തനം ആരംഭിച്ച ഫാ.ഫിലിപ് ചെമ്പരത്തിവിള കേന്ദ്രീകരിച്ചാണ് പില്ക്കാലത്ത് അജപാലന ദൗത്യം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് പുന്നാവൂര്‍ , പുത്തന്‍കാവുവിള എന്നീ ദേവാലയങ്ങളിലും ശൂശ്രൂഷ നിര്‍വ്വഹിച്ചു. ഇന്ന് ( 26 09 2020) വൈകിട്ട് 2 മണിമുതല്‍ നെല്ലിക്കാട് ഫാ.ഫിലിപ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതു ദര്‍ശനത്തിന് വക്കുന്ന കോര്‍ എപ്പിസ്കോപ്പയുടെ ഭൗതിക ശരീരം ഞായറാഴ്ച 3 ന് നെല്ലിക്കാട് ചാപ്പലില്‍ സംസ്കരിക്കും.
മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാബാവ പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയോസ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
തത്സമയസംപ്രേഷണം:
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.