
കാട്ടാക്കട; കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയത്തില്‍ കാണിക്ക വഞ്ചികള്‍ തകര്‍ത്ത് മോഷണം . പളളിക്ക് കോമ്പൗണ്ടിലെയും പളളിക്കുളളിലെയും കാണിക്ക വഞ്ചികള്‍ തകര്‍ത്താണ് മോഷണം നടന്നത് . പളളിയുടെ വാതിലുകള്‍ കളളന്‍മാര്‍ കമ്പിപ്പാരക്ക് തകര്‍ത്ത നിലയിലാണ്.
പളളിക്കുളളില്‍ അള്‍ത്താരക്ക് മുന്നില്‍ സ്‌ഥാപിച്ചിരുന്ന സാധുസംരക്ഷണ നിധിയുടെയും പളളികോമ്പൗണ്ടിലെ കുരിശിന് മുന്നിലെ കാണിക്ക വഞ്ചിയിലെയും കാണിക്കയാണ് കളളന്‍ കവര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ 6.30 നുളള കുര്‍ബാനക്കായി കപ്യാര്‍ യേശുദാസന്‍ പളളി തുറക്കാനെത്തുമ്പോഴാണ് പളളിയുടെ വലത് വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
പളളിക്കുളളില്‍ കടന്ന കളളന്‍ സാക്രിസ്‌റ്റിയുടെ വാതിലും കമ്പിപാരക്ക് പൊളിച്ചു. പളളിക്കുളളിലെ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിലെ കാണിക്ക വഞ്ചി തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കുര്‍ബാന വീഞ്ഞും ഓസ്‌തിയും വിശുദ്ധ കുര്‍ബാനയുടെ ആരാധക്ക് ഉപയോഗിക്കുന്ന കതിരും സൂക്ഷിച്ചിരിക്കുന്ന അലമാര കളളന്‍ തുറന്നെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. എന്നാല്‍ സാക്രിസ്‌റ്റിക്കുളളിലെ വിലപ്പെട്ട സാധനങ്ങള്‍ മോഷണം പോയതായി ഇടവക വികാരി ഫാ.ഡെന്നിസ് കുമാര്‍ പറഞ്ഞു.
അള്‍ത്താരയിലെ സക്രാരിയുടെ കര്‍ട്ടന്‍ വലിച്ച് നീക്കിയിട്ടുണ്ടെങ്കിലും തുറക്കാന്‍ ശ്രമിച്ച ലക്ഷണങ്ങളില്ല. കൊണ്ണിയൂര്‍ സെയ്‌ന്റ് തെരേസാസ് സ്‌കൂള്‍ ആക്രമണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പരിസരത്ത് പോലീസ് സാനിധ്യമുണ്ടായിരിക്കെയാണ് പളളിയില്‍ മോഷണം നടന്നത്. പളളിയുടെ തൊട്ടടുത്തു തന്നെ പളളിമേടയും കോണ്‍വെന്റും സ്‌ഥിതി ചെയ്യുന്നുണ്ടെങ്കിലും രാത്രിയില്‍ ശബ്‌ദങ്ങളൊന്നും കേട്ടില്ലെന്ന് പളളി വികാരിയും കന്യാസ്‌ത്രികളും പറഞ്ഞു. കാട്ടാക്കട എസ് എച്ച് ഓ വിജയരാഘവന്റെ നേതൃത്വത്തിുലുളള പോലീസ് സംഘം പളളിയിലെത്തി പരിശോധന നടത്തി. വാതിലുകള്‍ തകര്‍ത്തതുള്‍പ്പെടെ ഒന്നര ലക്ഷത്തിന്റെ നഷ്‌ടമുണ്ടായതായി പളളി കമ്മറ്റി അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.