സ്വന്തം ലേഖകൻ
പള്ളിപ്പുറം: കോവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം സിമിത്തേരിയിൽ ക്രിസ്തീയ തിരുകർമങ്ങളോടെ സംസ്ക്കരിച്ച് കോട്ടപ്പുറം രൂപത. രൂപതയിലെ പള്ളിപ്പുറം ഇടവകാംഗമായ കോവിഡ് ബാധിച്ച് മരിച്ച അഗസ്റ്റിന്റെ മൃതശരീരമാണ് ക്രൈസ്തവ ആചാര പ്രകാരം, പ്രാർത്ഥനകളോടെ പ്രോട്ടോക്കോൾ പാലിച്ച് സംസ്ക്കരിച്ചത്, 77 വയസ്സ് വയസായിരുന്നു. കോട്ടപ്പുറം രൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് സെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) നേതൃത്വം നൽകിയെന്ന് കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ പറഞ്ഞു.
മഞ്ഞുമാതാ ബസിലിക്ക റെക്ടർ ഫാ.ജോൺസൻ പങ്കേത്ത് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. കോട്ടപ്പുറം രൂപതയുടെ കീഴിൽ കിഡ്സ് രൂപം കൊടുത്ത വൈദികരും അൽമായരുമടങ്ങുന്ന കോട്ടപ്പുറം സമരിറ്റൻസിലെ വോളന്റിയർമാരായ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, അസി.ഡയറക്ടർ ഫാ.നീൽ ചടയമുറി, ഫാ.ഡയസ് വലിയ മരത്തിങ്കൽ, ഫാ.ഡെന്നീസ് അവിട്ടംപിള്ളി, ഫാ.ആന്റണി ഒളാട്ടുപുറത്ത്, ഫാ.ഷിനു വാഴക്കുട്ടത്തിൽ, ജിതിൻ ഡോൺബോസ്ക്കോ, ആന്റണി ജോസഫ് എന്നിവർ സംസ്ക്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.