
സ്വന്തം ലേഖകൻ
പള്ളിപ്പുറം: കോവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം സിമിത്തേരിയിൽ ക്രിസ്തീയ തിരുകർമങ്ങളോടെ സംസ്ക്കരിച്ച് കോട്ടപ്പുറം രൂപത. രൂപതയിലെ പള്ളിപ്പുറം ഇടവകാംഗമായ കോവിഡ് ബാധിച്ച് മരിച്ച അഗസ്റ്റിന്റെ മൃതശരീരമാണ് ക്രൈസ്തവ ആചാര പ്രകാരം, പ്രാർത്ഥനകളോടെ പ്രോട്ടോക്കോൾ പാലിച്ച് സംസ്ക്കരിച്ചത്, 77 വയസ്സ് വയസായിരുന്നു. കോട്ടപ്പുറം രൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് സെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) നേതൃത്വം നൽകിയെന്ന് കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ പറഞ്ഞു.
മഞ്ഞുമാതാ ബസിലിക്ക റെക്ടർ ഫാ.ജോൺസൻ പങ്കേത്ത് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. കോട്ടപ്പുറം രൂപതയുടെ കീഴിൽ കിഡ്സ് രൂപം കൊടുത്ത വൈദികരും അൽമായരുമടങ്ങുന്ന കോട്ടപ്പുറം സമരിറ്റൻസിലെ വോളന്റിയർമാരായ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, അസി.ഡയറക്ടർ ഫാ.നീൽ ചടയമുറി, ഫാ.ഡയസ് വലിയ മരത്തിങ്കൽ, ഫാ.ഡെന്നീസ് അവിട്ടംപിള്ളി, ഫാ.ആന്റണി ഒളാട്ടുപുറത്ത്, ഫാ.ഷിനു വാഴക്കുട്ടത്തിൽ, ജിതിൻ ഡോൺബോസ്ക്കോ, ആന്റണി ജോസഫ് എന്നിവർ സംസ്ക്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.