ജോസ് മാർട്ടിൻ
തൃശൂര്‍: കൊവിഡ് ബാധിച്ച് മരണമടയുന്നവർക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാന്യമായ മൃതസംസക്കാര ശുശ്രൂഷകള്‍ നല്‍കി സംസ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ അതിരൂപതയിലെ വൈദീകരും അല്‍മായരുമടക്കം മുപ്പതോളം പേരടങ്ങുന്ന ഒരുസംഘത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തൃശൂര്‍ ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പരീശീലനത്തിൽ ഇവർ പങ്കെടുത്തു.
തൃശൂര്‍ അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് സംഘടനയായ സ്വാന്ത്വനത്തിന്റെ നേതൃത്വത്തിലാണ് വൈദീകരും അല്‍മായരുമടങ്ങിയ സംഘം പ്രവര്‍ത്തിക്കുകയെന്ന് ഫാ.സിന്റോ തറയില്‍ പറഞ്ഞു. ഒരു വൈദികനായ എനിക്ക് ഈയൊരു സംരംഭത്തിലേക്ക് താല്പര്യത്തോടെ വരുവാൻ തോന്നിയതിന്റെ കാരണം കർത്താവിന്റെ വാക്കുകളാണ് ‘ആവശ്യത്തിൽ ഇരിക്കുമ്പോഴാണ് നമ്മൾ മറ്റു വ്യക്തികളെ സഹായിക്കേണ്ടത്’ ഈ ലോകത്തിൽ കുറെ നന്മകൾ ചെയ്ത് കടന്നു പോയ വ്യക്തിയെ അടക്കം ചെയ്യുവാൻ ആരുമില്ല എന്ന സ്ഥിതിവിശേഷം വരുക എന്നത് വളരെ ഭയാനകമാണ്. അതിനാൽ വൈദികരും അൽമായരും ഉൾപ്പെട്ട സംഘം എന്തിനും തയ്യാറായി നിൽക്കുന്നുവെന്ന് ഫാ.ചാക്കോ ചിറമ്മൽ പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.