
ജോസ് മാർട്ടിൻ
തൃശൂര്‍: കൊവിഡ് ബാധിച്ച് മരണമടയുന്നവർക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാന്യമായ മൃതസംസക്കാര ശുശ്രൂഷകള്‍ നല്‍കി സംസ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ അതിരൂപതയിലെ വൈദീകരും അല്‍മായരുമടക്കം മുപ്പതോളം പേരടങ്ങുന്ന ഒരുസംഘത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തൃശൂര്‍ ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പരീശീലനത്തിൽ ഇവർ പങ്കെടുത്തു.
തൃശൂര്‍ അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് സംഘടനയായ സ്വാന്ത്വനത്തിന്റെ നേതൃത്വത്തിലാണ് വൈദീകരും അല്‍മായരുമടങ്ങിയ സംഘം പ്രവര്‍ത്തിക്കുകയെന്ന് ഫാ.സിന്റോ തറയില്‍ പറഞ്ഞു. ഒരു വൈദികനായ എനിക്ക് ഈയൊരു സംരംഭത്തിലേക്ക് താല്പര്യത്തോടെ വരുവാൻ തോന്നിയതിന്റെ കാരണം കർത്താവിന്റെ വാക്കുകളാണ് ‘ആവശ്യത്തിൽ ഇരിക്കുമ്പോഴാണ് നമ്മൾ മറ്റു വ്യക്തികളെ സഹായിക്കേണ്ടത്’ ഈ ലോകത്തിൽ കുറെ നന്മകൾ ചെയ്ത് കടന്നു പോയ വ്യക്തിയെ അടക്കം ചെയ്യുവാൻ ആരുമില്ല എന്ന സ്ഥിതിവിശേഷം വരുക എന്നത് വളരെ ഭയാനകമാണ്. അതിനാൽ വൈദികരും അൽമായരും ഉൾപ്പെട്ട സംഘം എന്തിനും തയ്യാറായി നിൽക്കുന്നുവെന്ന് ഫാ.ചാക്കോ ചിറമ്മൽ പറഞ്ഞു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.