
ജോസ് മാർട്ടിൻ
തൃശൂര്‍: കൊവിഡ് ബാധിച്ച് മരണമടയുന്നവർക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാന്യമായ മൃതസംസക്കാര ശുശ്രൂഷകള്‍ നല്‍കി സംസ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ അതിരൂപതയിലെ വൈദീകരും അല്‍മായരുമടക്കം മുപ്പതോളം പേരടങ്ങുന്ന ഒരുസംഘത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തൃശൂര്‍ ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പരീശീലനത്തിൽ ഇവർ പങ്കെടുത്തു.
തൃശൂര്‍ അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് സംഘടനയായ സ്വാന്ത്വനത്തിന്റെ നേതൃത്വത്തിലാണ് വൈദീകരും അല്‍മായരുമടങ്ങിയ സംഘം പ്രവര്‍ത്തിക്കുകയെന്ന് ഫാ.സിന്റോ തറയില്‍ പറഞ്ഞു. ഒരു വൈദികനായ എനിക്ക് ഈയൊരു സംരംഭത്തിലേക്ക് താല്പര്യത്തോടെ വരുവാൻ തോന്നിയതിന്റെ കാരണം കർത്താവിന്റെ വാക്കുകളാണ് ‘ആവശ്യത്തിൽ ഇരിക്കുമ്പോഴാണ് നമ്മൾ മറ്റു വ്യക്തികളെ സഹായിക്കേണ്ടത്’ ഈ ലോകത്തിൽ കുറെ നന്മകൾ ചെയ്ത് കടന്നു പോയ വ്യക്തിയെ അടക്കം ചെയ്യുവാൻ ആരുമില്ല എന്ന സ്ഥിതിവിശേഷം വരുക എന്നത് വളരെ ഭയാനകമാണ്. അതിനാൽ വൈദികരും അൽമായരും ഉൾപ്പെട്ട സംഘം എന്തിനും തയ്യാറായി നിൽക്കുന്നുവെന്ന് ഫാ.ചാക്കോ ചിറമ്മൽ പറഞ്ഞു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.