
റോണാ റിബെയ്‌റോ
കൊല്ലം : കൊല്ലം രൂപത പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ മാസം പ്രൊലൈഫ് മാസമായി ആഘോഷിക്കുന്നതിന് മുന്നോടിയായുള്ള അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ ആരാധനയും 15 ബുധനാഴ്ച ആരംഭിക്കും. രാവിലെ 8 മണിക്ക് പട്ടത്താനം വിമലഹൃദയ പ്രൊവിൻഷ്യലെറ്റിലാണ് പ്രൊലൈഫ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമകുടുംബാസൂത്രണ മാർഗങ്ങൾ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുപയോഗം,തീവ്രവാദം, കൊലപാതകം, യുദ്ധം, ദയാവധം, പരിസ്ഥിതി മലിനീകരണം തുടങ്ങി മനുഷ്യജീവനെതിരായ തിന്മകൾക്കെതിരായ സന്ദേശമുയർത്തിയാണ് ഡിസംബർ പ്രൊലൈഫ് മാസമായി കൊല്ലം രൂപതയിൽ ആഘോഷിക്കുന്നത്.
രൂപത ഡയറക്ടർ റവ. ഡോ. ബൈജു ജൂലിയാൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം വിമല ഹൃദയ മദർ ജനറൽ സിസ്റ്റർ റെക്സിയമേരി ഉദ്ഘാടനം ചെയ്യും.
വിമല ഹൃദയ പ്രൊവിൻഷ്യൽ സിസ്റ്റർ അംബികാമേരി, കെ.സി.ബി.സി. പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ വലിയവീട്, ബി.സി.സി. രൂപത കോർഡിനേറ്റർ സജീവ് പരിശവിള, പ്രൊലൈഫ് രൂപത പ്രസിഡന്റ് റോണാ റിബെയ്‌റോ എന്നിവർ സംസാരിക്കും. തുടർന്നു സിസ്റ്റർ സെല്മമേരിയുടെ നേതൃത്വത്തിൽ ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടക്കും.
കൊല്ലം രൂപതാ ബി.സി.സി. യുമായി ചേർന്നാണ്, കൊല്ലം രൂപത പ്രൊലൈഫ് സമിതിയുടെ അഖണ്ഡജപമാലയും ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിച്ചിരിക്കുന്നത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.