സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയിൽ എല്ലാ വർഷവും നടത്തിവരാറുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം കൊറോണാ മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും ഈ വർഷവും നടത്തി. 2021 ജനുവരി 10-ന് ഞായറാഴ്ച്ച വൈകിട്ട് 4.00 മണിക്ക് കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നാരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം തങ്കശ്ശേരി ഹോളി ക്രോസ്സ് ദേവാലയത്തിൽ എത്തിച്ചേരുകയും അവിടെനിന്നും പ്രാർത്ഥനയ്ക്കും, ആശീർവാദത്തിനും ശേഷം തിരിച്ച് കത്തീഡ്രൽ ദേവാലയത്തിൽ പ്രദക്ഷിണം സമാപിക്കുകയും ചെയ്തു.
കൊല്ലം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. മുൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ സ്റ്റാൻലി റോമൻ, രൂപതാ വികാരി ജനറൽ മോൺ.വിൻസെന്റ് മച്ചാഡോ, രൂപതാ ചാൻസലർ റവ.ഡോ.ഫ്രാൻസിസ് ജോർജ്, കത്തീഡ്രൽ വികാരി ഫാ.റൊമാൻസ് ആന്റണി, ഹോളിക്രോസ് വികാരി ഫാ.ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ് എന്നിവരും രൂപതയിലെ വൈദികരും സന്യസ്തരും, നിരവധി വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് തീർത്തും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.