Categories: Kerala

കൊറോണാക്കാലത്തെ ജനരഹിത കുർബാനയ്ക്ക് ശേഷം സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക്; ഫാ.തോമസ് അയിലൂക്കുന്നേൽ സഭയുടെ മറ്റൊരു മുഖം

പറയാനുള്ളതൊക്കെ ജീവിച്ചു കാണിക്കുന്ന അച്ചൻ...

സ്വന്തം ലേഖകൻ

കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ പാചകത്തിന് നേതൃത്വം നൽകുന്നത് മാന്നാർ സെന്റ് മേരീസ് പള്ളി വികാരി ഫാ.തോമസ് അയിലൂക്കുന്നേലാണ്. അടുക്കളയിൽ കറിക്കരിയുന്നതിനും, ചോറ് വാർക്കുന്നതിനും, ചോറ് പൊതികളാക്കുന്നതിനും എല്ലാം മുന്നിലുണ്ട് അദ്ദേഹം.

ഒന്നാം തിയതി മുതലാണ് ഫാ.തോമസ് അയിലൂക്കുന്നേൽ കമ്മ്യൂണിറ്റി കിച്ചണിൽ സഹായത്തിന് എത്തിയത്. രാവിലെ ജനരഹിത കുർബാനയ്ക്കു ശേഷം പാന്റ്സും ബനിയനും ഇട്ട് കടപ്പൂരാൻ ഓഡിറ്റോറിയത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ എത്തുന്ന ഫാ.തോമസ് വൈകുന്നേരം വരെ അവിടെയുണ്ടാകും. നിരവധിപേർക്കുള്ള ചോറ് പൊതികളാണ് ഓരോദിവസവും വിതരണം ചെയ്യുന്നത്.

ഫാ.തോമസ് അയിലൂക്കുന്നേലിന്റെ സാമൂഹിക ഇടപെടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുൻ ഇടവകയായ കുറിഞ്ഞി ഇടവകാ ചുറ്റുപാടുകൾ അച്ചന്റെ സമരപോരാട്ടങ്ങൾക്ക് വേദിയായിട്ടുണ്ട്. സാമൂഹ്യ ഇടപെടലുകൾ നടത്തുവാൻ എന്നും മുന്നിൽ നിൽക്കുന്നതിന്റെ ഒരുദാഹരണമായിരുന്നു പാറമട സമരവും, പോരാട്ടങ്ങളും അതിനെതുടർന്നുണ്ടായ ജയിൽവാസവും. പ്രളയകാലത്ത് ജനങ്ങളോടൊപ്പം കൈത്താങ്ങായി അദ്ദേഹം മുന്നിലുണ്ടായിരുന്നു.

തോമസച്ചനെക്കുറിച്ച് ഇടവകജങ്ങൾക്കും ധാരാളം പറയാനുണ്ട്. ഒറ്റവാക്കിൽ അവർ പറയും ‘പറയാനുള്ളതൊക്കെ അച്ചൻ ജീവിച്ചു കാണിക്കുന്നു’ എന്ന്. ആത്മീയ ഉണർവും, സാമ്പത്തിക കാര്യങ്ങളിലെ സുതാര്യതയും ഇടവകയിൽ വലിയമാറ്റങ്ങളുണ്ടാക്കി. ഇടവകയെ സ്വന്തം ചങ്കോട് ചേർക്കുന്ന, താങ്കളിലൊരുവനാണ് അദ്ദേഹമെന്ന് ജനം സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തിൽ, മുന്നൂറോളം കുടുംബങ്ങളുള്ള മാന്നാർ ഇടവകയിൽ തോമസച്ചന് എല്ലാപേരും ഒരുപോലെയാണ്, പക്ഷപാതമില്ല, മുൻവിധികളില്ല, താരതമ്യങ്ങളില്ല, പൊരുത്തക്കേടുകളില്ല.

മാന്നാർ സെന്റ് മേരീസ് പള്ളിയിലേക്ക് കാറുകളുടെ അകമ്പടിയോടെ ചാർജ്ജെടുക്കാൻ വരുന്ന പുതിയ അച്ചനെ സ്വീകരിക്കുവാൻ കാത്തുനിന്ന ഇടവകജനത്തെ അതിശയിപ്പിച്ചുകൊണ്ട് ഒറ്റയ്ക്ക് കടന്നുവന്നത് അവർ ഇന്നും ഓർക്കുന്നു. പെയിനിങ്ങിനായി ഒരുലക്ഷത്തി എൺപതിനായിരവും, ഒരുലക്ഷത്തി അൻപതിനായിരവും ടെൻഡറുകൾ വന്നതും, ഒടുവിൽ അച്ചന്റെ നേതൃത്വത്തിൽ 40000 രൂപതയ്ക്ക് പെയിന്റിങ് ചെയ്തുതീർത്തതും ഇടവകജങ്ങൾക്ക് മറക്കാനാകില്ല. ഈ കൊറോണാക്കാലത്ത് സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കടന്നുപോകുന്ന തങ്ങളുടെ സ്വന്തം അച്ചനെ ഓർത്ത് അവർ അഭിമാനിക്കുന്നു.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

6 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago