
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി ലത്തീൻ രൂപത 58 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശേഖരിച്ച തുക, കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിലാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറിയത്.
കൊച്ചി രൂപതയിലെ അരൂർ, എടക്കൊച്ചി, ഫോർട്ട്‌കൊച്ചി, കണ്ണമാലി, കുമ്പളഞ്ഞി, തങ്കെയി ഫെറോനകളിലെ 47 ഇടവകകളിൽ നിന്നും അവയുടെ ഉപഇടവകകളിൽ നിന്നുമായാണ് 58,30725 (അൻപത്തെട്ട് ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തഞ്ച്) രൂപ ശേഖരിച്ച് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
മുഖ്യമന്ത്രി കൊച്ചി രൂപതാ അംഗങ്ങൾക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചു.
മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, കെ.വി.തോമസ് എം.പി., കെ.ജെ.മാക്സി എം.എൽ.എ., ഫാ.സേവ്യർ ചിറമേൽ, മോൺ. ആൻറണി തച്ചാറ, ഫാ. തോമസ് പനക്കൽ എന്നിവരും മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ ഉണ്ടായിരുന്നു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.