
സ്വന്തം ലേഖകൻ
കൊച്ചി: പ്രളയ ബാധിതർക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊച്ചി രൂപതയുടെ 46 ഇടവകകളിൽ നിന്നുമായി 63,63,235 രൂപ സ്വരൂപിച്ചു. വിശ്വാസികളിൽ നിന്നും ശേഖരിച്ച തുകയിൽ 53,63,235 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കും, 10 ലക്ഷം രൂപ കത്തോലിക്കാ സഭയുടെ ദീന സഹായ പ്രവർത്തനങ്ങൾ നടത്തുന്ന കാരിത്താസ് ഇന്ത്യയിലേക്കും നൽകുന്നതായിരിക്കും.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ശേഖരിച്ച തുക വ്യവസായ മന്ത്രി ഇ.പി. ജയരാജനെ ഏൽപ്പിക്കുവാൻ തീരുമാനിച്ചു.
കഴിഞ്ഞ ഞായറാഴ്ച ചെല്ലാനത്ത് മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ 53 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് കൈമാറുമെന്ന് ഡോ. ജോസഫ് കരിയിൽ പ്രഖ്യാപിച്ചിരുന്നു. മന്ത്രിയെ ക്ഷണിക്കുവാനായി കൊച്ചി എം.എൽ.എ.
കെ.ജെ. മാക്സിയെ കഴിഞ്ഞ ഞായറാഴ്ച തന്നെ കൊച്ചി രൂപതാ കാര്യാലയത്തിൽ നിന്നും ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിയുടെ സൗകര്യാർത്ഥം ആൽഫ പാസ്റ്റർ സെൻററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽവച്ച് തുക മന്ത്രിക്ക് കൈമാറുമെന്ന് രൂപത കാരിയാലയം അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓരോ ഇടവകയിൽ നിന്നും നൽകിയ സഹായത്തിന് കൊച്ചി രൂപത മെത്രാൻ ഡോ ജോസഫ് കരിയിൽ നന്ദി അറിയിച്ചു ഓരോ ഇടവകയിൽ നിന്നും ശേഖരിച്ച തുകയുടെ കണക്ക് വിശദമായി അടുത്ത ഞായറാഴ്ച ദിവ്യബലിമധ്യേ ഇടവകകളിൽ വായിക്കേണ്ടതാണെന്നും രൂപതാ കാര്യാലയത്തിൽ നിന്നും അറിയിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.