
സ്വന്തം ലേഖകൻ
കൊച്ചി: പ്രളയ ബാധിതർക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊച്ചി രൂപതയുടെ 46 ഇടവകകളിൽ നിന്നുമായി 63,63,235 രൂപ സ്വരൂപിച്ചു. വിശ്വാസികളിൽ നിന്നും ശേഖരിച്ച തുകയിൽ 53,63,235 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കും, 10 ലക്ഷം രൂപ കത്തോലിക്കാ സഭയുടെ ദീന സഹായ പ്രവർത്തനങ്ങൾ നടത്തുന്ന കാരിത്താസ് ഇന്ത്യയിലേക്കും നൽകുന്നതായിരിക്കും.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ശേഖരിച്ച തുക വ്യവസായ മന്ത്രി ഇ.പി. ജയരാജനെ ഏൽപ്പിക്കുവാൻ തീരുമാനിച്ചു.
കഴിഞ്ഞ ഞായറാഴ്ച ചെല്ലാനത്ത് മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ 53 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് കൈമാറുമെന്ന് ഡോ. ജോസഫ് കരിയിൽ പ്രഖ്യാപിച്ചിരുന്നു. മന്ത്രിയെ ക്ഷണിക്കുവാനായി കൊച്ചി എം.എൽ.എ.
കെ.ജെ. മാക്സിയെ കഴിഞ്ഞ ഞായറാഴ്ച തന്നെ കൊച്ചി രൂപതാ കാര്യാലയത്തിൽ നിന്നും ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിയുടെ സൗകര്യാർത്ഥം ആൽഫ പാസ്റ്റർ സെൻററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽവച്ച് തുക മന്ത്രിക്ക് കൈമാറുമെന്ന് രൂപത കാരിയാലയം അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓരോ ഇടവകയിൽ നിന്നും നൽകിയ സഹായത്തിന് കൊച്ചി രൂപത മെത്രാൻ ഡോ ജോസഫ് കരിയിൽ നന്ദി അറിയിച്ചു ഓരോ ഇടവകയിൽ നിന്നും ശേഖരിച്ച തുകയുടെ കണക്ക് വിശദമായി അടുത്ത ഞായറാഴ്ച ദിവ്യബലിമധ്യേ ഇടവകകളിൽ വായിക്കേണ്ടതാണെന്നും രൂപതാ കാര്യാലയത്തിൽ നിന്നും അറിയിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.