
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി ലത്തീൻ രൂപത 58 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശേഖരിച്ച തുക, കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിലാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറിയത്.
കൊച്ചി രൂപതയിലെ അരൂർ, എടക്കൊച്ചി, ഫോർട്ട്‌കൊച്ചി, കണ്ണമാലി, കുമ്പളഞ്ഞി, തങ്കെയി ഫെറോനകളിലെ 47 ഇടവകകളിൽ നിന്നും അവയുടെ ഉപഇടവകകളിൽ നിന്നുമായാണ് 58,30725 (അൻപത്തെട്ട് ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തഞ്ച്) രൂപ ശേഖരിച്ച് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
മുഖ്യമന്ത്രി കൊച്ചി രൂപതാ അംഗങ്ങൾക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചു.
മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, കെ.വി.തോമസ് എം.പി., കെ.ജെ.മാക്സി എം.എൽ.എ., ഫാ.സേവ്യർ ചിറമേൽ, മോൺ. ആൻറണി തച്ചാറ, ഫാ. തോമസ് പനക്കൽ എന്നിവരും മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ ഉണ്ടായിരുന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.