
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി ലത്തീൻ രൂപത 58 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശേഖരിച്ച തുക, കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിലാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറിയത്.
കൊച്ചി രൂപതയിലെ അരൂർ, എടക്കൊച്ചി, ഫോർട്ട്‌കൊച്ചി, കണ്ണമാലി, കുമ്പളഞ്ഞി, തങ്കെയി ഫെറോനകളിലെ 47 ഇടവകകളിൽ നിന്നും അവയുടെ ഉപഇടവകകളിൽ നിന്നുമായാണ് 58,30725 (അൻപത്തെട്ട് ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തഞ്ച്) രൂപ ശേഖരിച്ച് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
മുഖ്യമന്ത്രി കൊച്ചി രൂപതാ അംഗങ്ങൾക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചു.
മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, കെ.വി.തോമസ് എം.പി., കെ.ജെ.മാക്സി എം.എൽ.എ., ഫാ.സേവ്യർ ചിറമേൽ, മോൺ. ആൻറണി തച്ചാറ, ഫാ. തോമസ് പനക്കൽ എന്നിവരും മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ ഉണ്ടായിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.