
അനിൽ ജോസഫ്
കൊച്ചി: കൊച്ചി രൂപതയിലെ രണ്ട് വൈദികർക്ക് മോണ്‍സിഞ്ഞോർ പദവിയും അഞ്ച് അല്‍മായര്‍ക്ക് പേപ്പൽ ബഹുമതിയും ലഭിച്ചു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ പദവികൾ ഔദ്യോഗികമായി നൽകി വൈദികരെയും അല്‍മായരെയും ആദരിച്ചു.
പുതിയ പദവിയിലെത്തിയവർ സഭക്ക് നൽകുന്ന സേവനം സമൂഹത്തിന് വേണ്ടി കൂടി ഉളളതാണെന്ന് ബിഷപ് പറഞ്ഞു. ഫാ. ആന്റണി തച്ചാറ, ഫാ.ആന്റണി കൊച്ചുകരയിൽ എന്നിവര്‍ക്കാണ് മോണ്‍സിഞ്ഞോർ പദവി നൽകിയത്. ഇവർ ഇനിമുതൽ മോൺസിഞ്ഞോർമാരായി അറിയപ്പെടും.
ഡോ. എഡ്‌വേഡ് എടേഴത്തിന്, അദ്ദേഹത്തിന്റെ ആഴമായ സഭാസ്നേഹവും സഭയ്ക്കുവേണ്ടിയുള്ള പ്രവർത്തനവും കണക്കിലെടുത്ത് ‘ഷെവലിയാർ’ പദവി നൽകി.
കെ.എക്‌സ്. ജൂഡ്‌സൺ, കെ.എസ്. സാബു, ജോസി സേവ്യർ, വി.വി. അഗസ്റ്റിൻ എന്നിവർക്ക്, അവരുടെ സഭയോടുള്ള ആത്മാർഥമായ പ്രവർത്തനത്തിന് ‘പ്രോ എക്ലേസിയ ദി പൊന്തിഫിച്ചെ’ ബഹുമതിയും നൽകി.
വികാരി ജനറൽ മോൺ. പീറ്റർ ചടയങ്ങാട്, ഫാ. അഗസ്റ്റിൻ കടയപറമ്പില്‍ ഫാ. ജെയ്‌ഫിന്‍ദാസ് കട്ടിക്കാട്, മോൺ. ആന്റണി തച്ചാറ, ഷെവവലിയര്‍ എഡ്‌വേഡ് എടേഴത്ത്, ചാനസിലർ ഫാ. ഷൈജു പരിയാത്തുശേരി എന്നിവർ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു.
നിരവധി വൈദികരും സന്യസ്‌തരും ബഹുമതി ലഭിച്ചവർക്ക് പ്രാർത്ഥനാശംസകൾ നേരുവാൻ ഒത്തുകൂടിയിരുന്നു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.