
നെയ്യാറ്റിൻകര: രൂപതാ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ രൂപതാ സ്വപ്നം യാഥാർഥ്യത്തിലേയ്ക്ക്. അതിനുള്ള നടപടികൾ ഫൊറോന തലത്തിൽ കൂടുതൽ ശക്തിപ്രാപിക്കുന്നു. അടുത്തമാസം അവസാനത്തോടെ ഇടവകകളിലെ വിവരശേഖരണം പൂർത്തീകരിക്കും.
രൂപതയിലെ 247 ദേവാലയങ്ങളിൽ നിന്നും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ശുശ്രൂഷ കോഓർഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ ഇടവകകളിൽ നിന്നുളള വിവര ശേഖരണത്തിന്റെ ആദ്യ നടപടികൾ ആരംഭിച്ചു. കേരള ലത്തീൻ സഭക്ക് കീഴിലെ 12 രൂപതകളിലും ഒരേ സമയം നടക്കുന്ന ഈ പരിപാടിയുടെ നെയ്യാറ്റിൻകര രൂപതയിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം പത്താംങ്കല്ല് തിരുഹൃദയദേവാലയത്തിൽ ആരംഭിച്ചു.
രൂപതയിലെ അംഗസംഖ്യ , തൊഴിലില്ലായ്‌മ , യുവജനങ്ങളുടെ പ്രവർത്തനം, ഇടവകയുടെ പ്രവർത്തനം, അച്ചടി ദൃശ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങി 15 ഇനങ്ങളുടെയും അതിന്റെ ഉപ ഇനങ്ങളുടെയും വിവരശേഖരണമുൾപ്പെടെ സമഗ്രമായ ഡാറ്റാകളക്‌ഷനാണ് തുടക്കം കുറിച്ചത്. 12 രൂപതകളുടെയും പ്രവർത്തനം കെ.ആർഎൽ.സി.സി.യുടെ സെഡ്രൽ സർവറിലൂടെ വീക്ഷിക്കാനും വിലയിരുത്താനും ഇനിയാവും എന്നതാണ് പ്രത്യേകത.
ഇതിനോടൊപ്പം രൂപതയുടെ കീഴിലുളള നെഡ്പാംസോ (നെയ്യാറ്റിൻകര ഡയസിഷ്യൻ പാരിഷ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ) എന്ന സംവിധാനം വഴിയുളള വിവരശേഖരണവും ഉടൻ പൂർത്തീകരിക്കുമെന്ന് വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അറിയിച്ചു. ഇടവകകളുടെ പ്രവർത്തനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കുമെന്നും അദേഹം പറഞ്ഞു.
ഓരോ ഇടവകയിലും കോ ഓർഡീനേറ്റർമാരായിരിക്കും വിവര ശേഖരണത്തിന് ചുക്കാൻ പിടിക്കുന്നത്, കൂടാതെ ഓരോ ഇടവകക്കും 9 പേരടങ്ങുന്ന കോർ ടീമും ഉണ്ടാവും. ഫെബ്രുവരി 11 ഞായറാഴ്‌ച വിവരശേഖരണ ദിനമായി (കണക്കെടുപ്പ് ) രൂപത പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 18 ഓടെ വിവരശേഖരണം രൂപതയിലെ 247 ദേവാലയങ്ങളിലും പൂർത്തീകരിക്കുമെന്നും വികാരി ജനറൽ അറിയിച്ചു. രൂപതയിലെ 11 ഫൊറോനകളുടെയും വിവരശേഖരണം ഏകീകരിക്കാൻ 12 പേരടങ്ങുന്ന സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.