
ജോസ് മാർട്ടിൻ
കൊച്ചി: രാജ്യത്തെ 18 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാർക്കെല്ലാം കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സമയോചിതവും, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിക്കുമ്പോഴും സ്വകാര്യ ആശുപത്രികൾക്കും മറ്റ് ഏജൻസികൾക്കും നിയന്ത്രിതമായ വിലയ്ക്ക് വാക്സിനേഷൻ നൽകാനുള്ള സാധ്യത നിലനിർത്തുന്നതും സ്വാഗതാർഹമാണെന്നും കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി പ്രസ്താവനയിലൂടെ അറിയിച്ചു.
കോവിഡ് 19-ന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതകൾ ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ അതിനെ ചെറുക്കാൻ ജനങ്ങളെല്ലാവരും വാക്സിനെടുത്തു പ്രതിരോധശേഷിയുള്ളവരാകാൻ സൗജന്യ വാക്സിനേഷൻ നയം ഉപകരിക്കും. അതോടൊപ്പം, സംസ്ഥാന ആരോഗ്യ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന കർമ്മപരിപാടികൾക്കു കേരള കത്തോലിക്കാ സഭയുടെ പൂർണ്ണ സഹകരണം ഉണ്ടായിരിക്കുമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണ്ണരൂപം:
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.