അനിൽ ജോസഫ്
നാഗര്‍കോവില്‍: കെ.സി.വൈ.എം. സംസ്ഥാന സമിതി കാസര്‍കോട് നിന്നാരംഭിച്ച സമാധാന സന്ദേശ യാത്രക്ക് കന്യാകുമാരിയില്‍ സമാപനമായി. കേരളത്തിലെ 32 രൂപതകളിലൂടെ സഞ്ചരിച്ച യാത്ര അവസന ദിനങ്ങളില്‍ തെക്കന്‍ പ്രദേശത്തെ രൂപതകളായ തിരുവന്തപുരം, നെയ്യാറ്റിന്‍കര, പാറശാല രൂപതകളിലൂടെയും, തമിഴ്നാട്ടിലെ മാര്‍ത്താണ്ടം, കോട്ടാര്‍ രൂപതകളിലൂടെയുമാണ് കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നത്.
കോട്ടാര്‍ രൂപത ആര്‍ച്ച് ബിഷപ്പും, സി.ബി.സി.ഐ. യുവജന കമ്മിഷന്‍ ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ് നസ്റയന്‍ സൂസൈ ജാഥാംഗങ്ങളെ അനുമോദിച്ചു. മതങ്ങളുടെ പേരിലുളള അക്രമങ്ങള്‍ക്കെതിരെയും, തീവ്രവാദത്തിനെതിരെയുമാണ് സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചത്.
കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്‍റ് സിറിയക് ചാഴിക്കാടന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ 9-നാണ് യാത്ര ആരംഭിച്ചത്. കന്യാകുമാരി സ്വമി വിവേകാനന്ദ പാറക്ക് സമീപമുളള ഗാന്ധി സമാധിയില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം സെന്‍റ് പോള്‍സ് സിവില്‍ സര്‍വ്വീസ് ഡയറക്ടര്‍ ഫാ.ആന്‍റണി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ തോമസ്, ജനറല്‍ സെക്രട്ടറി ബിജോ പി., വൈസ് പ്രസിഡന്‍റ്മാരായ ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാധാന പ്രതിജ്ഞ ചൊല്ലിയാണ് സമാധാന സന്ദേശ യാത്ര സമാപിച്ചത്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.