ജോസ് മാർട്ടിൻ
കൊച്ചി: കൊറോണ-കൊവിഡ് 19- രാജ്യമെമ്പാടും രോഗപ്രതിരോധ നടപടികളിലേക്ക് ശ്രദ്ധിക്കുമ്പോൾ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ധരിക്കാനുള്ള മാസ്ക് പ്രാദേശികമായി ജനങ്ങളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച് വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ഇടവക കെ.എൽ.സി.എ. മാതൃകയാകുന്നു. വൈറസിനെ തടയാന്‍ കേരള ജനത ഒറ്റക്കെട്ടായി പോരാടുന്ന സന്ദർഭത്തിൽ പ്രാഥമിക സ്വയംസുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് മാര്‍ക്കറ്റില്‍ കൃത്രിമക്ഷാമം ഉണ്ടാക്കി, അമിത വില ഈടാക്കി, ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഉദ്യമമെന്നത് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.
യു.എസ്.-ൽ നിന്നും ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് മാസ്ക്കുകൾ നിർമ്മിച്ച് ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ യൂണിറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്.
വീടുകളിൽ നിന്ന് ഓരോരുത്തരും തങ്ങളുടെതന്നെ തയ്യൽ മെഷീനുകൾ മാസ്ക് നിർമ്മാണത്തിനായി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നത് കണ്ടാൽ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഈ വിപത്തിനെ ചെറുക്കാൻ എന്തുമാത്രം ആത്മാര്ഥതയോടെയാണ് അവർ കൈകോർക്കുന്നതെന്ന് അതിശയിച്ചു പോകുമെന്ന് നാട്ടുകാർ പറയുന്നു.
ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പള്ളിയുടെ നേത്രത്വത്തില്‍ ഇടവക കെ.ൽ.സി.എ. യൂണിറ്റിന്റെ സാമൂഹിക പ്രതിബന്ധത നിറഞ്ഞ ഈ സംരഭം എല്ലാ സാമുദായിക സംഘടനകള്‍ക്കും, ക്രൈസ്തവേതര സംഘടനകൾക്കും മാതൃകയാക്കാവുന്നതാണെന്നതിൽ സംശയമില്ല
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.
View Comments
Contact number please
+91 94479 86056
name Mr. Sijo