
ജോസ് മാർട്ടിൻ
കാട്ടാമ്പാക്ക് /പാല: ഹോം പാലാ പ്രോജക്ടിൽ ഉൾപ്പെടുത്തി എസ്.എം.വൈ.എം. കാട്ടാമ്പാക്ക് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന വീടുകളിൽ ആദ്യ വീടിന്റെ ആശീർവാദം പാലാ രൂപതാ മെത്രാൻ മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത യുവജനങ്ങളെ അഭിനന്ദിക്കുകയും, എല്ലാ ഇടവകകളിലും ഇങ്ങനെയുള്ള യുവജന സംഘങ്ങൾ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും, E.W.S. സംവരണം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പിതാവ് പറഞ്ഞു.
അഞ്ച് മാസത്തോളം നീണ്ടുനിന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ യുവജനങ്ങളോടൊപ്പം വിൻസെന്റ് ഡീ പോൾ സംഘടനയും സഹകരിച്ചു. ഇടവക വികാരി ഫാ.ജോബി കുന്നക്കാട്ട്, യൂണിറ്റ് പ്രസിഡന്റ് ജിബിൻ നെടിയാനിയിൽ, ജനറൽ സെക്രട്ടറി ആൽബിൻ മഞ്ഞളാമലയിൽ എന്നിവരുടെ നേതൃത്വത്തിൽ യുവജനങ്ങൾ എല്ലാദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ എല്ലാവിധ പ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഈ നിർധന കുടുംബത്തിനു താൽക്കാലിക ഭവനം ഒരു ദിവസം കൊണ്ട് എസ്.എം.വൈ.എം നിർമ്മിച്ച് കൊടുത്തതും ശ്രദ്ധേയമായിരുന്നു.
ശ്രീ.ദേവസ്യ മുതുകുളത്തിൽ സൗജന്യമായി നൽകിയ ഭൂമിയിൽ ഭവനം നിർമ്മിക്കുന്നതിനായി ഒട്ടേറെ സുമനസ്സുകൾ സൗജന്യമായി സാധനസാമഗ്രികൾ നൽകി സഹകരിച്ചിരുന്നു. വികാരി ജനറൽ മോൺ.ജോസഫ് മലേപ്പറമ്പിൽ, എസ്.എം.വൈ.എം. രൂപതാ ഡയറക്ടർ ഫാ.തോമസ് സിറിൽ തയ്യിൽ, ഫാ.തോമസ് വാലുമ്മേൽ, ഫാ.ജോൺ എടേട്ട് എന്നിവർ സന്നിഹിതരായിരുന്നു.
രണ്ടാമത്തെ ഭവനത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഇടവക വികാരി ഫാ.ജോബി കുന്നക്കാട്ട് അറിയിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.