
ജോസ് മാർട്ടിൻ
പാലാ/പൂഞ്ഞാർ: പൂഞ്ഞാറിലെ പുല്ലേപ്പാറയിൽ രക്ഷയുടെ അടയാളമായ വി. കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ പ്രതിഷേധിച്ചും പ്രാർത്ഥനാ കൂട്ടായ്മ നടത്തിയും എസ്.എംവൈ. എം. പാലാ രൂപത.
സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തെ തുടർന്ന് വിവാദമായ പൂഞ്ഞാറിലെ കുരിശും പരിസരവും യുവജന പ്രസ്ഥാനമായ എസ്.എം.വൈ.എം. രൂപതാ പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ, പൂഞ്ഞാർ ഫൊറോനാ പ്രസിഡന്റ് റിജോ സ്രാമ്പിക്കൽ, യൂണിറ്റ് പ്രസിഡന്റ് ടിജോ വെള്ളേടത്ത്, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ. സാം സണ്ണി തുടങ്ങിയവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിൽ ചില സാമൂഹിക ശക്തികൾ പാലാ രൂപതയിലെ പൂഞ്ഞാർ പുല്ലേപാറയിലുള്ള കുരിശുമലയിൽ ഫോട്ടോഷൂട്ട് നടത്തുകയും സാമൂഹ്യമാധ്യമങ്ങൾ വഴി ഇത് പ്രചരിപ്പിക്കുകയുമായിരുന്നു.
ക്രിസ്ത്യാനികൾക്കെതിരെ, വിശുദ്ധ വസ്തുക്കൾക്കെതിരെ മാതാ ആചാര്യന്മാർക്ക് എതിരെ ഈയിടെ കണ്ടുവരുന്ന വിവിധ രീതിയിലുള്ള അവഹേളനങ്ങളെ അതിശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രസിഡന്റ് ബിബിൻ ചാമക്കാലയിൽ പറഞ്ഞു. ഈ സ്ഥലത്ത് സ്വന്തം സുരക്ഷയ്ക്ക് ഒരു രീതിയിലും ഉള്ള വില കൊടുക്കാതെയാണ് സാമൂഹ്യദ്രോഹികൾ വിശുദ്ധ കുരിശിനെ അപമാനിച്ചതെന്നു യൂണിറ്റ് പ്രസിഡന്റ് ടിജോ വെള്ളേടത് പറഞ്ഞു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.