സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: നമ്മുടെ യാതനകളിലും മരണത്തിൽപ്പോലും നമ്മെ കൈവെടിയാതെ നമ്മുടെ ചാരത്തായിരിക്കുവാനാണ് യേശു ഓശാനയുടെ ദിനങ്ങൾക്ക് ശേഷം പീഡകളിലൂടെയും യാതനകളിലൂടെയും കടന്നുപോയി കുരിശുമരണം പ്രാപിച്ചതെന്നും; അതുകൊണ്ടുതന്നെ കുരുത്തോലയും കുരിശും വേർപെടുത്താനാവാത്തവിധം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഓശാന ഞായറാഴ്ച വിവ്യബലിയിൽ പാപ്പായുടെ ഉദ്‌ബോധനം.
നമ്മുടെ വീഴ്ചകളിലും തകർച്ചകളിലും ഭീതിയിലും ദൈവം നമ്മുടെ അരികിലുണ്ട്. അതിനാൽ, ഒരിക്കലും പാപത്തിനോ, പൈശാചിക ശക്തികൾക്കോ നമ്മെ കീഴ്പ്പെടുത്താനാകില്ല. അതേസമയം, വിജയത്തിനായി വീശിയ കുരുത്തോല കുരിശുമരത്തെ തഴുകുന്നുണ്ടെന്നത് മറക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
യേശുവിനോടുള്ള നമ്മുടെ മനോഭാവം ആരാധനയിലും പ്രശംസയിലും ഒതുക്കാതെ, അവിടുത്തെ അനുഗമിക്കുന്നതിലേയ്ക്ക് വളരണമെന്നും, യേശുവിന്റെ വാക്കുകളും പ്രവൃത്തികളും നമ്മെ വെല്ലുവിളിക്കാൻ അനുവദിക്കുമ്പോൾ മാതമേ അവിടുത്തെ അനുഗമിക്കുന്നതിലേയ്ക്ക് വളരാൻ നമുക്ക് കഴിയുകയുള്ളൂവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
അതേസമയം, നമ്മുടെ ഹൃദയങ്ങളേയും മനസ്സുകളേയും അത്ഭുതാതിരേകംകൊണ്ടു നിറയ്ക്കുന്ന പ്രക്രിയ ദൈവം ഇന്നും തുടരുകയാണെന്നും, ക്രൂശിതരൂപത്തെ നോക്കുമ്പോഴെല്ലാം നമ്മിലും അത്ഭുതാതിരേകം നിറഞ്ഞുകൊണ്ട് നമുക്കും പറയുവാൻ കഴിയട്ടെ, “സത്യമായും അവിടുന്നു ദൈവപുത്രനാണ് – അവിടുന്നാണ് എന്റെ ദൈവം!” എന്ന ആശംസയോടുകൂടിയാണ് പരിശുദ്ധപിതാവ് വചന പ്രഘോഷണം ഉപസംഹരിച്ചത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.