കഴിഞ്ഞ 2 ആഴ്‌ചയായി ബോണക്കാട് പ്രദേശത്ത് മിന്നല്‍ ഉണ്ടായിട്ടില്ല
ബോണക്കാട്; കുരിശ് തകര്‍ത്തത് സാമൂഹ്യ വിരുദ്ധരാണെന്ന പരാതിയുമായി ബോണക്കാട് ലയത്തിലെ തൊഴിലാളികള്‍ പോലീസിനുമുന്നില്‍ പ്രതിഷേധിച്ചു . കഴിഞ്ഞ 2 ആഴ്‌ചയായി ബോണക്കാട് പ്രദേശത്ത് മിന്നല്‍ ഉണ്ടായിട്ടില്ല, ഇടക്കിടക്ക് മഴപെയ്യുന്നുണ്ടെങ്കിലും ഭയാനകമായ രീതിയില്‍ മിന്നലോ ഇടിയോ ഇല്ല.
എന്നാല്‍ 2 ആഴ്‌ച മുമ്പ് പല തവണ ശക്‌തമായി ഇടിയും മിന്നലും ഉണ്ടായിട്ടുണ്ട് ലയത്തിലെ തന്നെ പല വീടുകളുടെ വയറിങ്ങുകള്‍ക്ക് കേടുപാടുണ്ടായി ചിലരുടെ ടി വി ചീത്തയായി ബോണക്കാട് ജംഗ്‌ഷനിലെ തെങ്ങിന് ഇടിവീണ് ഓലകള്‍ കത്തിക്കരിഞ്ഞു എന്നാല്‍ ഇതെല്ലാം സംഭവിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇടിയോ മിന്നലോ ഉണ്ടായിട്ടില്ലെന്ന നിലപാടിലാടണ് ലയത്തിലെ തൊഴിലാളികള്‍ .കാലങ്ങളായി ബോണക്കാട് താമസക്കാരായി തുടരുന്ന തങ്ങള്‍ക്ക് ഇടിമിന്നലേറ്റ് വനത്തിനുളളില്‍ വൃക്ഷങ്ങള്‍ ചിന്നി ചിതറുന്ന അനുഭവമില്ലെന്നും മിന്നലേല്‍ക്കുമ്പോള്‍ വൃക്ഷങ്ങള്‍ കത്തിക്കരിയുന്നതാണ് അനുഭവമെന്നും തൊഴിലാളികള്‍ പറഞ്ഞു.
സാമൂഹ്യ വിരുദ്ധരുടെ ആക്രമണം മിന്നലെന്ന് എഴുതിക്കളയരുതെന്നും കുരിശു തകര്‍ത്തവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.ഇന്നലെ പരിശോധക്കെത്തിയ പൊലീസ് കാലങ്ങളായി പ്രദേശത്തെ താമസക്കാരായ ലയത്തിലെ തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെയാണ് മടങ്ങിയതെന്നും അവര്‍ പറഞ്ഞു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.