സ്വന്തം ലേഖകൻ
വെട്ടുകാട്: ചെറുതലമുറ ലഹരിയ്ക്ക് അടിപ്പെടാതെ നോക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി. ‘സംസ്ഥാന മദ്യവർജ്ജന സമിതി’, കേരളത്തിലെ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന 101 ലഹരി വിരുദ്ധ സെമിനാറുകളിൽ, പതിമൂന്നാമത്തേത് വെട്ടുകാട് മിസ്റ്റിക്കൽ റോസ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
സമൂഹത്തിൽ മദ്യം-ലഹരി ഉപയോഗം ഭയാനകമാണെന്നും ലഹരി മാഫിയകൾ വിദ്യാർത്ഥികളെ കുടുക്കാൻ വട്ടമിട്ടു കറങ്ങുകയാണെന്നും അതിനെതിരെ സമൂഹവും സ്കൂളുകളും രംഗത്ത് വരണമെന്നും കേരള സംസ്ഥാന ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു.
ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സുൾഫിക്കർ “ലഹരിയും ആസക്തിയും” എന്ന വിഷയം ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. ‘ഗാന്ധിയൻ കേരള മദ്യനിരോധന സമിതി’യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എഫ്.എം.ലാസർ ലഹരി വിരുദ്ധ സെമിനാർ നയിച്ചു.
സംസ്ഥാന പ്രസിഡന്റ് എം.റസീഫ് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ, സംസ്ഥാന സെക്രട്ടറി റസൽ സബർമതി സ്വാഗതവും ‘നല്ലപാഠം’ കൺവീനർ പ്രശീല നന്ദിയും പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ.സെനോബി, നല്ലപാഠം കൺവീനർ ജോഷി, സലിം കുഞ്ഞാലുംമൂട് എന്നിവർ പ്രസംഗിച്ചു.
പ്രമുഖ കവി കുന്നത്തൂർ ജെ. പ്രകാശ് കവിതയും സീരിയൽ താരം ആർകെ നാടൻപാട്ടും അവതരിപ്പിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.