
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കാലിത്തൊഴുത്തില്‍ പിറന്നുവീണ ഉണ്ണിയേശു എളിമയുടെ പ്രതീകമാണെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍. ക്രിസ്മസിലൂടെ നമ്മിലേക്ക് യേശു വരുമ്പോള്‍ നാമെല്ലാം ഏകോദര സഹോദരങ്ങളായി ജീവിക്കുന്നുവെന്ന് നാം സാക്ഷ്യപ്പെടുത്തണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. 2018 – ലെ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
ക്രിസ്മസ് ആഘോഷത്തിന്റെ ചൈതന്യവും മഹത്വവും നാം പങ്കുവയ്ക്കുന്നത് ഈ സാക്ഷ്യപ്പെടുത്തലിലൂടെയാണെന്നും ബിഷപ് പറഞ്ഞു. ക്രിസ്മസ് എല്ലാ മനുഷ്യരെയും ആനന്ദിപ്പിക്കുന്ന സംഭവമാകണം. ലോകത്തന് പ്രകാശമായി വന്ന ദൈവപുത്രനായ ഉണ്ണിയേശു നമ്മുടെ സാമധാന വാഹകനായി ഇന്നും നമ്മുടെ ഇടയില്‍ വസിക്കുന്നു. എല്ലാവരും സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നതിനുളള സാഹചര്യം നാം തന്നെ ഒരുക്കണം. നാം സാഹോദര്യത്തില്‍ ജീവിക്കുമ്പോഴാണ് ദൈവത്തിന് ഇഷ്ടമുളളവരായി തീരുന്നത്. അതിലൂടെ മാത്രമെ മനുഷ്യര്‍ക്ക് നന്മയുണ്ടാവൂ എന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.