അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കാലിത്തൊഴുത്തില്‍ പിറന്നുവീണ ഉണ്ണിയേശു എളിമയുടെ പ്രതീകമാണെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. ക്രിസ്മസിലൂടെ നമ്മിലേക്ക് യേശു വരുമ്പോള്‍ നാമെല്ലാം ഏകോദര സഹോദരങ്ങളായി ജീവിക്കുന്നുവെന്ന് നാം സാക്ഷ്യപ്പെടുത്തണമെന്നും ബിഷപ് കൂട്ടിച്ചേർത്തു. 2018 – ലെ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
ക്രിസ്മസ് ആഘോഷത്തിന്റെ ചൈതന്യവും മഹത്വവും നാം പങ്കുവയ്ക്കുന്നത് ഈ സാക്ഷ്യപ്പെടുത്തലിലൂടെയാണെന്നും ബിഷപ് പറഞ്ഞു. ക്രിസ്മസ് എല്ലാ മനുഷ്യരെയും ആനന്ദിപ്പിക്കുന്ന സംഭവമാകണം. ലോകത്തന് പ്രകാശമായി വന്ന ദൈവപുത്രനായ ഉണ്ണിയേശു നമ്മുടെ സാമധാന വാഹകനായി ഇന്നും നമ്മുടെ ഇടയില്‍ വസിക്കുന്നു. എല്ലാവരും സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നതിനുളള സാഹചര്യം നാം തന്നെ ഒരുക്കണം. നാം സാഹോദര്യത്തില്‍ ജീവിക്കുമ്പോഴാണ് ദൈവത്തിന് ഇഷ്ടമുളളവരായി തീരുന്നത്. അതിലൂടെ മാത്രമെ മനുഷ്യര്‍ക്ക് നന്‍മയുണ്ടാവൂ എന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.