ജോസ് മാർട്ടിൻ
ആലപ്പുഴ: കാരിത്താസ് ഇന്ത്യനൽകുന്ന സ്പെഷ്യൽ കാരിത്താസ് വാരിയറിനു കീഴിലെ മികച്ച വോളണ്ടിയർക്കുള്ള കാരിത്താസ് സമരിറ്റൻ അവാർഡിന് ആലപ്പുഴ രൂപതയിലെ എ.ഡി.എസ്സ്.ലെ സന്നദ്ധപ്രവർത്തകനും കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റുമായ ഇമ്മാനുവൽ എം.ജെ. അർഹനായി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 19-ന് രാവിലെ 11- ന് വെർച്വൽ മീറ്റിങ്ങിലൂടെയാണ് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും, സർട്ടിഫിക്കറ്റും, അവാർഡ് ട്രോഫിയും തപാൽ വഴിയാകും നൽകുകയെന്നും കാരിത്താസ് ഇന്ത്യയിൽ നിന്നും അറിയിച്ചതായി എ.ടി.എസ്സ്. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.സാംസൺ ആഞിലിപറമ്പിൽ കാത്തൊലിക് വോസ്സിനോട് പറഞ്ഞു.
ആലപ്പുഴ രൂപതാ ആയിരംതൈ ലിറ്റിൽ ഫ്ലവർ ചർച്ച് ഇടവകാ അംഗമായ ഇമ്മാനുവൽ 2011-ൽ കെ.സി.വൈ.എം. ആലപ്പുഴ രൂപത കേന്ദ്ര ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 -മുതൽ കേന്ദ്രസർക്കാറിന്റെ യുവജനങ്ങൾക്ക് വേണ്ടിയുള്ള നെഹ്റു യുവകേന്ദ്രയിൽ വോളന്റിയറായി പ്രവർത്തിക്കുകയും വിവിധ ദേശീയ ക്യാമ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
2018-ലെ പ്രളയത്തിൽ ആലപ്പുഴ ജില്ലാഭരണകൂടത്തിന്റെയും ആലപ്പുഴ രൂപത A.D.S. ന്റെയും ആവശ്യപ്രകാരം രക്ഷാപ്രവർത്തനത്തിനുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാൻ ചെങ്ങന്നൂർ താലൂക്കിൽ മത്സ്യതൊഴിലാളികളുമായി പോവുകയും അവരിൽ ഒരാളായി പാണ്ടന്നൂർ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.