Categories: Articles

കാരക്കാമല പള്ളിയിൽ നടന്ന ലൂസിത്തരം

പിന്താങ്ങാനും പണം മുടക്കാനും ആളുകളും പിന്നെ സോഷ്യൽ മീഡിയായും ചേർന്നാൽ എന്തതിക്രമവും എന്തന്ന്യായവും ആർക്കെതിരെയും ചെയ്യാവുന്ന നാടാണ് നമ്മുടേതെന്ന് തെളിയിക്കുന്നു...

ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

കഴിഞ്ഞ ദിവസം കാരക്കാമല പള്ളിയിൽ നടന്ന ‘ലൂസിത്തരം’* ലോകം മുഴുവൻ കണ്ടുകഴിഞ്ഞല്ലോ. ഈ സംഭവം വഴി ചിലരെങ്കിലും യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുകയും ആ ജന്തുവിനെ (ക്ഷമിക്കുക, അതിനെ വിശേഷിപ്പിക്കാൻ മറ്റൊരു പേര് ഇപ്പോഴും കിട്ടാത്തതുകൊണ്ടാണ് ഈ വാക്ക് ആവർത്തിക്കുന്നത്) പിന്താങ്ങുന്നതിൽനിന്നു പിന്മാറുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും നേരം വെളുക്കാത്തവർ ആ ഇടവകയിൽപോലുമുണ്ടെന്ന് തെളിയിക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് അവിടുത്തെ വികാരിയച്ചനെ ചോദ്യം ചെയ്യാൻ ചെന്ന കുറേയാളുകൾ.

സഭയും പൊതുസമൂഹവും കണ്ണുതുറന്നു മനസിലാക്കേണ്ട ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പിന്താങ്ങാനും പണം മുടക്കാനും ആളുകളും പിന്നെ സോഷ്യൽ മീഡിയായും ചേർന്നാൽ എന്തതിക്രമവും എന്തന്ന്യായവും ആർക്കെതിരെയും ചെയ്യാവുന്ന നാടാണ് നമ്മുടേതെന്ന് ഈ സംഭവം തെളിയിക്കുന്നു. ഇരയെന്ന നാട്യത്തിൽ അലറിക്കൂവി മറ്റുള്ളവർക്കവകാശപ്പെട്ട നീതിയും ന്യായവും നിരന്തരം തട്ടിത്തെറിപ്പിക്കുന്ന ഇതുപോലുള്ള വികൃതജന്മങ്ങൾക്ക് തീറ്റയും വളവും നല്കുന്നവരെക്കുറിച്ച് അന്വേഷിച്ചാൽ മതി ഇതിന്റെയൊക്കെ സത്യാവസ്ഥകളെ തിരിച്ചറിയാൻ. കഴിഞ്ഞ ദിവസം എന്റെയൊരു കുറിപ്പിനെ വളച്ചൊടിച്ച് എനിക്കെതിരെ പോസ്റ്റിട്ട, മുകളിൽപറഞ്ഞ ആ ജീവിയെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, ഒരു സത്യക്രിസ്ത്യാനിയുടെ പോസ്റ്റുകളിലൂടെ വെറുതേ ഒരു കൌതുകത്തിനു ഞാനൊന്നു കടന്നുപോയി. അയാളുടെ പോസ്റ്റുകളുടെ ചില സ്ക്രീൻഷോട്ടുകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്. അതുമാത്രംമതി ബോധമുള്ളവർക്ക് കണ്ണുതുറക്കാൻ.

ഈ കളികളെല്ലാം ഇപ്പോഴും നിസംഗതയോടെ നോക്കിക്കാണുകയും നിർവികാരതയോടെ ജീവിക്കുകയും ചെയ്യുന്നവർ ആത്മീയതയെന്നാൽ നിർവികാരതയും നിസംഗതയുമല്ലെന്നും, ഈ ജനാധിപത്യരാജ്യത്തിൽ പ്രതികരണമെന്നാൽ പ്രാർത്ഥന മാത്രമല്ലെന്നും തിരിച്ചറിയണം. ഇങ്ങനെയുള്ള നിസംഗതകൾക്കൊണ്ട് നിരവധി സന്ന്യസ്ഥരുടെയും അവരുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ആത്മാഭിമാനത്തിന് വിലപറയിപ്പിക്കാൻ അവസരമുണ്ടാക്കുന്നതിനെ ദയവായി പുണ്യം എന്നു വിളിക്കരുത്.

*മുകളിൽ ഞാൻ ലൂസിത്തരം എന്ന് കുറിച്ചിരിക്കുന്നത് ഈ ലോകത്തിലുള്ള ഏറ്റവും വലിയ തെറിവാക്കിന്റെ അർത്ഥത്തിലാണ്. ഇങ്ങനെയൊരസഭ്യ വാക്ക് എഴുതിയത് ക്ഷമിക്കുക.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago