Categories: World

കരുണയുടെ വെള്ളി: വീണ്ടും അപ്രതീക്ഷിത തടവറ സന്ദർശനവുമായി ഫ്രാൻസിസ് പാപ്പ

കരുണയുടെ വെള്ളി: വീണ്ടും അപ്രതീക്ഷിത തടവറ സന്ദർശനവുമായി ഫ്രാൻസിസ് പാപ്പ

അനുരാജ്, റോം

റോം: ഫ്രാൻസിസ് പാപ്പ കരുണയുടെ വെള്ളിയാഴ്‌ച്ചയിലെ തന്റെ പതിവ് തുടർന്നുകൊണ്ട്  ഇന്നലെ വൈകുന്നേരം റോമിലെ യൂർ ജില്ലയിലെ “കാസ ദി ലേദ” എന്ന ഹ്രസ്വകാല തടവറയിലെ സ്ത്രീകളോടും കുട്ടികളോടുമൊപ്പം ചിലവഴിച്ചുകൊണ്ട്, പാവങ്ങളോടും  കഷ്ടതയാനുഭവിക്കുന്നവരോടുമുള്ള തന്റെ അടുപ്പംപാപ്പാ ഒന്നുകൂടെ വ്യക്തമാക്കി.

ഹ്രസ്വകാലതടവറയിലെ സ്ത്രീകകളുടെ കുട്ടികൾക്കു പുന:രധിവാസം പ്രാപ്തമാക്കുന്ന നവസുവിശേഷവത്കര കൗൺസിൽ പ്രസിഡൻറ്  ആർച്ച് ബിഷപ്പ് റിനൊ ഫിസിക്കെല്ലായും മാർപ്പാപ്പയോടൊപ്പം ഉണ്ടായിരുന്നു.

വളരെ യാദൃച്ഛികമായ ഒരു സന്ദർശനമായിരുന്നു.  വൈകുന്നേരം 4 മണിയോട് കൂടി അന്തേവാസികളും സ്റ്റാഫും തങ്ങളുടെ ദിനചര്യയിൽ മുഴുകിയിരിക്കുമ്പോളാണ് അപ്രതീക്ഷിത അതിഥി എത്തുന്നത്. പാപ്പാ അമ്മമാരോടും സ്റ്റാഫിനോടും വളരെ നേരം സംസാരിച്ചശേഷം കുട്ടികൾക്ക ഒപ്പം സംസാരിക്കുകയും കളിക്കുകയുംചെയ്തു. സമ്മാനമായി വലിയൊരു ഈസ്റ്റർമുട്ട പാപ്പാ അവർക്കു നൽകി. തുടർന്ന് കുട്ടികൾ പാപ്പയെ ലഘു ഭക്ഷണത്തിനു ക്ഷണിച്ചു. 

അമ്മമാർ അവരുടെ വിവിധ പ്രവർത്തനങ്ങളിലൂടെഅവിടെ നിർമ്മിക്കുന്ന സാധനങ്ങളിൽ ചിലത് പാപ്പായ്ക്ക്‌ സമ്മാനിച്ചു.

തങ്ങളുടെ സ്ഥിതി കണക്കിലെടുക്കാതെ തങ്ങളുടെ മക്കളെ  നല്ലരീതിയിൽ ഉയർത്താനുള്ള സഭയുടെ ഇൗ ശ്രമത്തിനും അവർക്ക് ലഭിച്ച അവസരത്തിനും അമ്മമാർ നന്ദി പറഞ്ഞു.

“കാസ ദി ലേദ” ഡയറക്റ്റർ ഡോ. ലില്ലോ ദി മുറോ ഇൗ ഒരു സംവിധാനംകെട്ടിപ്പടുക്കാൻ എടുത്ത അധ്വാനം വിവരിച്ചു. സമൂഹത്തിന് നല്ല ഒരു സംസ്കാരവും മനുഷ്യത്വവും തിരിച്ച് നൽകാൻ  കുറ്റകൃത്യങ്ങളിലേക്ക്‌ നയിക്കുന്ന ചുറ്റുപാടുകളുടെ പരിവർത്തനത്തിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു. ”തടവിൽ കഴിയുന്ന മാതാപിതാക്കളുടെ ആയിരക്കണക്കിന് കുട്ടികളിൽ അവരോടൊപ്പം താമസിക്കാനും അവരെ പോയി കാണാനും ഭാഗ്യം ലഭിച്ച വളരെ കുറച്ച് പേർ മാത്രമാണ് ഞങ്ങൾ. പഠിക്കാനോ ജോലിചെയ്യാനോ വേണ്ടി എവിടെയെങ്കിലും കയറിപ്പറ്റാൻ വേണ്ടി ശ്രമിക്കുമ്പോൾ ഞങ്ങളുടെ മാതാപിതാക്കളുടെ അന്തസ് സൂക്ഷിക്കാൻ വേണ്ടി ഞങ്ങൾക്ക് കള്ളം പറയേണ്ടി വരുന്നു.  ഞങ്ങൾ ‘ഭംഗുരമായ പുഷ്പങ്ങൾ’ ആണ് എല്ലാവരാലും പരിത്യജിക്കപ്പെട്ടവർ”. – പ്രായ പൂർത്തി ആകാത്തവർക്കുവേണ്ടി അദ്ദേഹം കൂട്ടിച്ചേർത്തു.

പാപ്പായുടെ സന്ദർശനം  ഒരു മണിക്കൂറോളം നീണ്ടു. പിന്നീട് അദ്ദേഹം സ്വന്തം വസതിയായ സാന്ത മാർത്തയിലേക്ക്‌ തിരിച്ച് പോയി.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

4 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago