Categories: World

കരുണയുടെ വെള്ളി: വീണ്ടും അപ്രതീക്ഷിത തടവറ സന്ദർശനവുമായി ഫ്രാൻസിസ് പാപ്പ

കരുണയുടെ വെള്ളി: വീണ്ടും അപ്രതീക്ഷിത തടവറ സന്ദർശനവുമായി ഫ്രാൻസിസ് പാപ്പ

അനുരാജ്, റോം

റോം: ഫ്രാൻസിസ് പാപ്പ കരുണയുടെ വെള്ളിയാഴ്‌ച്ചയിലെ തന്റെ പതിവ് തുടർന്നുകൊണ്ട്  ഇന്നലെ വൈകുന്നേരം റോമിലെ യൂർ ജില്ലയിലെ “കാസ ദി ലേദ” എന്ന ഹ്രസ്വകാല തടവറയിലെ സ്ത്രീകളോടും കുട്ടികളോടുമൊപ്പം ചിലവഴിച്ചുകൊണ്ട്, പാവങ്ങളോടും  കഷ്ടതയാനുഭവിക്കുന്നവരോടുമുള്ള തന്റെ അടുപ്പംപാപ്പാ ഒന്നുകൂടെ വ്യക്തമാക്കി.

ഹ്രസ്വകാലതടവറയിലെ സ്ത്രീകകളുടെ കുട്ടികൾക്കു പുന:രധിവാസം പ്രാപ്തമാക്കുന്ന നവസുവിശേഷവത്കര കൗൺസിൽ പ്രസിഡൻറ്  ആർച്ച് ബിഷപ്പ് റിനൊ ഫിസിക്കെല്ലായും മാർപ്പാപ്പയോടൊപ്പം ഉണ്ടായിരുന്നു.

വളരെ യാദൃച്ഛികമായ ഒരു സന്ദർശനമായിരുന്നു.  വൈകുന്നേരം 4 മണിയോട് കൂടി അന്തേവാസികളും സ്റ്റാഫും തങ്ങളുടെ ദിനചര്യയിൽ മുഴുകിയിരിക്കുമ്പോളാണ് അപ്രതീക്ഷിത അതിഥി എത്തുന്നത്. പാപ്പാ അമ്മമാരോടും സ്റ്റാഫിനോടും വളരെ നേരം സംസാരിച്ചശേഷം കുട്ടികൾക്ക ഒപ്പം സംസാരിക്കുകയും കളിക്കുകയുംചെയ്തു. സമ്മാനമായി വലിയൊരു ഈസ്റ്റർമുട്ട പാപ്പാ അവർക്കു നൽകി. തുടർന്ന് കുട്ടികൾ പാപ്പയെ ലഘു ഭക്ഷണത്തിനു ക്ഷണിച്ചു. 

അമ്മമാർ അവരുടെ വിവിധ പ്രവർത്തനങ്ങളിലൂടെഅവിടെ നിർമ്മിക്കുന്ന സാധനങ്ങളിൽ ചിലത് പാപ്പായ്ക്ക്‌ സമ്മാനിച്ചു.

തങ്ങളുടെ സ്ഥിതി കണക്കിലെടുക്കാതെ തങ്ങളുടെ മക്കളെ  നല്ലരീതിയിൽ ഉയർത്താനുള്ള സഭയുടെ ഇൗ ശ്രമത്തിനും അവർക്ക് ലഭിച്ച അവസരത്തിനും അമ്മമാർ നന്ദി പറഞ്ഞു.

“കാസ ദി ലേദ” ഡയറക്റ്റർ ഡോ. ലില്ലോ ദി മുറോ ഇൗ ഒരു സംവിധാനംകെട്ടിപ്പടുക്കാൻ എടുത്ത അധ്വാനം വിവരിച്ചു. സമൂഹത്തിന് നല്ല ഒരു സംസ്കാരവും മനുഷ്യത്വവും തിരിച്ച് നൽകാൻ  കുറ്റകൃത്യങ്ങളിലേക്ക്‌ നയിക്കുന്ന ചുറ്റുപാടുകളുടെ പരിവർത്തനത്തിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു. ”തടവിൽ കഴിയുന്ന മാതാപിതാക്കളുടെ ആയിരക്കണക്കിന് കുട്ടികളിൽ അവരോടൊപ്പം താമസിക്കാനും അവരെ പോയി കാണാനും ഭാഗ്യം ലഭിച്ച വളരെ കുറച്ച് പേർ മാത്രമാണ് ഞങ്ങൾ. പഠിക്കാനോ ജോലിചെയ്യാനോ വേണ്ടി എവിടെയെങ്കിലും കയറിപ്പറ്റാൻ വേണ്ടി ശ്രമിക്കുമ്പോൾ ഞങ്ങളുടെ മാതാപിതാക്കളുടെ അന്തസ് സൂക്ഷിക്കാൻ വേണ്ടി ഞങ്ങൾക്ക് കള്ളം പറയേണ്ടി വരുന്നു.  ഞങ്ങൾ ‘ഭംഗുരമായ പുഷ്പങ്ങൾ’ ആണ് എല്ലാവരാലും പരിത്യജിക്കപ്പെട്ടവർ”. – പ്രായ പൂർത്തി ആകാത്തവർക്കുവേണ്ടി അദ്ദേഹം കൂട്ടിച്ചേർത്തു.

പാപ്പായുടെ സന്ദർശനം  ഒരു മണിക്കൂറോളം നീണ്ടു. പിന്നീട് അദ്ദേഹം സ്വന്തം വസതിയായ സാന്ത മാർത്തയിലേക്ക്‌ തിരിച്ച് പോയി.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

1 day ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago