
നെയ്യാറ്റിന്‍കര: രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന നിഡ്‌സ് വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശന വിപണന മേളയിൽ അപൂർവ്വയിനം കാച്ചിലുകളുമായി മുളളുവിള നിഡ്‌സ് യൂണിറ്റ് വ്യത്യസ്‌തമായി. സങ്കരയിനത്തില്‍പെട്ട ആഫ്രിക്കൻ കാച്ചിലുകളും കേരളത്തിന്റെ കാലാവസ്‌ഥയിൽ വിളയുന്ന പ്രത്യേക ഇനം കാച്ചിലുകളുമാണ് പ്രദർശനത്തിൽ ഇടം നേടിയത്.
സങ്കരയിനത്തിൽപ്പെട്ട ഒരു ആഫ്രിക്കൻ കാച്ചിലിന് 100 കിലോയോളം തൂക്കമുണ്ടെന്നതാണ് പ്രത്യേകത. പ്രദർശനത്തിന്റെഭാഗമായി കൂവ ,ചെറുകിഴങ്ങ് , മധുരകിഴങ്ങ് എന്നിവയുടെ വിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യ മേളയും യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ചേന, ചക്ക – പായസ മേളയും ഇതിനോടൊപ്പം യൂണിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്.
ശ്രീകാര്യത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ കാച്ചിൽ വിത്തുകൾ നിഡ്‌സ് യൂണിറ്റിലൂടെ വിതരണം ചെയ്താണ് കാച്ചിൽ വിളയിച്ചെടുത്തതെന്ന് യൂണിറ്റ് സെക്രട്ടി സഹദേവൻ പറഞ്ഞു. കഴിഞ്ഞ വർഷം 135 കിലോയുളള കാച്ചിൽ വിളയിച്ചെടുത്ത് ചരിത്രം സ്രഷ്‌ടിച്ച യൂണിറ്റ് ഇത്തവണ കൂടുതൽ കിഴങ്ങ് വിഭവങ്ങളുമായാണ് പ്രദർശന വിപണന മേളയിൽ പങ്കെടുക്കുന്നത്. മുളളുവിള യൂണിറ്റിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് നിഡ്‌സ് ഡയറക്‌ടർ അനിൽകുമാർ പറഞ്ഞു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.