
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്‌സിന്റെ (ഇന്റെഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി) 22 ാംമത് വാർഷികം “ജ്വലനം 2018”- ന് തുടക്കമായി. നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്റെറിൽ പരിപാടി ഉദ്‌ഘാടനം ചെയ്യ്‌തു.
സാധാരണക്കാരന്റെ ജീവിതത്തെ സഹായിക്കുന്ന സാമൂഹ്യാധിഷ്‌ടിത പരിപാടികൾ നാട്ടിൽ നടപ്പിലാക്കണമെന്ന് ബിഷപ് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. അപരനെ കൂടെ കൈപിടിക്കുന്ന സാഹോദര്യം സമൂഹത്തിലും കുടുംബങ്ങളിലും പരിശീലിക്കണമെന്ന് ബിഷപ് കൂട്ടിച്ചേർത്തു. രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നിഡ്‌സ് ഡയറക്‌ടർ ഫാ. എസ്.എം. അനിൽകുമാർ, അസിസ്റ്റന്റ് ഡയറക്‌ടർ ഫാ. രാഹുൽ ബി. ആന്റോ, ലിനു ജേക്കബ്, ശാലിനി, പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും വിപണന മേളയും കാട്ടാക്കട റീജിയൻ കോ ഓർഡിനേറ്റർ മോൺ. വിൻസെന്റ് കെ. പീറ്റർ ഉദ്‌ഘാടനം ചെയ്യ്‌തു.
ഇന്ന് ഉച്ചക്ക് നടക്കുന്ന സമാപന പൊതു സമ്മേളനം ശശി തരൂർ എം.പി. ഉദ്‌ഘാടനം ചെയ്യും. ബിഷപ് ഡോ. വിൻസെന്റ് സാമുവൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ എം.എൽ.എ. മാരായ കെ. ആൻസലൻ, എം. വിൻസെന്റ്, ചെയർപേഴ്‌സൺ ഡബ്ല്യൂ. ആർ. ഹീബ, ബ്ലോക്ക് പ്രസിഡന്റ് സലൂജ, സി.എസ്.ബി. നെയ്യാറ്റിന്‍കര ബ്രാഞ്ച് മാനേജർ ജേക്കബ് തോമസ്, കൗൺസിലർ ഗ്രാമം പ്രവീൺ, ഫാ. ഷാജ് കുമാർ, കെ.എൽ.സി.എ. പ്രസിഡന്റ് ഡി. രാജു, എൻ. ദേവദാസ് തുടങ്ങിയവർ പ്രസംഗിക്കും.
യോഗത്തിൽ പത്‌മശ്രീ ജേതാവ് കെ. ലക്ഷ്‌മികുട്ടി അമ്മയെ ആദരിക്കും.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.