
ബാലരാമപുരം: നൂറികണക്കിന് തീർത്ഥാടകരെയും വിശ്വാസികളെയും സാക്ഷിയാക്കി കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് കൊടിയേറി.
ചൊവ്വാഴ്‌ച അർദ്ധ രാത്രി 11.30-തോടെയാണ് തിരുനാളിന് കൊടിയേറിയത്. കൊച്ചു പളളിയിൽ നിന്ന് പ്രദക്ഷിണമായെത്തിയ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപ പ്രദക്ഷിണം 11 മണിയോടെ വലിയ പളളിയിൽ പ്രവേശിച്ചു തുടർന്ന് പരിശുദ്ധാത്‌മാവിന്റെ ഗാനം ഗായക സംഘം ആലപിച്ചു.
മാലാഖ വേഷമണിഞ്ഞ ബാലിക മാരുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ അളത്താരയിൽ നിന്ന് പ്രദക്ഷിണമായി ഇടവക വികാരിയും പാരിഷ് കൗൺസിൽ അംഗങ്ങളും കൊടിമരത്തിന്റെ ചുവട്ടിലേക്കെത്തി. മതബോധന വിദ്യാര്‍ത്ഥികൾ കത്തിച്ച 100 മെഴുകുതിരികളുമായി പ്രദക്ഷിണത്തെ സ്വീകരിച്ചു. തുടർന്ന് വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ഭക്‌തി നിർഭരമായ കൊടിയേറ്റിന് ഇടവക വികാരി ഫാ. വത്സലൻജോസ് നേതൃത്വം നിൽകി.
തുടർന്ന് വലിയ പളളിയിൽ വിശുദ്ധ കുർബാന ആശീർവാദം നടന്നു.
പ്രവാസി ദിനമായി ആചരിക്കുന്ന നാളെ വൈകിട്ട് 6.30-ന് മണ്ഡപത്തിൻകടവ് ഇടവക വികാരി ഫാ. റോബിൻ രാജ് ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഉണ്ടൻകോട് ഇടവകയുടെ സഹവികാരി ഫാ. പ്രദീപ് ആന്റോ വചന പ്രഘോഷണം നടത്തും
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.