
ബാലരാമപുരം: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീർത്ഥാടന തിരുനാളിന് നാളെ സമാപനമാവും.
ഇന്ന് വൈകിട്ട് ആരംഭിച്ച ഭക്‌തി നിർഭരമായ ചപ്രപ്രദക്ഷണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നു. വൈകിട്ട് 4- ന് ഇടവക വികാരി ഫാ. വത്സലൻ ജോസ് ചപ്രങ്ങൾ ആശീർവദിച്ചതോടെ പ്രദക്ഷിണം ആരംഭിച്ചു.
വിശുദ്ധ കുരിശ്, തിരുഹൃദയം, വാഴ്‌ത്തപ്പെട്ട ദേവസഹായം പിളള, വിശുദ്ധ സെബസ്‌ത്യാനോസ്, വിശുദ്ധ അന്തോണിയോസ്, പരിശുദ്ധ ദേവമാതാവ് തുടങ്ങി 5 ചപ്രങ്ങളാണ് പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്.
നാളെ രാവിലെ 8 മണിയോടെ പ്രദക്ഷിണം പളളിയങ്കണത്തിൽ തിരിച്ചെത്തും. രാവിലെ 9.30-ന് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി. വചന സന്ദേശം ഡോ. ഗ്രിഗറി ആർ ബി നിർവ്വഹിക്കും.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.