അനില്‍ ജോസഫ്
തിരുവനന്തപുരം: തെക്കിന്‍റെ കെച്ച്പാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിന്‍റെ തിര്‍ഥാടന തിരുനാള്‍ ചൊവ്വാഴ്ച ആരംഭിച്ച് 27 ന് സമാപിക്കും.
ചൊവ്വ രാവിലെ 8.30 ന് നടക്കുന്ന തിര്‍ഥാടന പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍ റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് അദ്ദേഹം തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിക്കും. വൈകിട്ട് 5.15 ന് കൊച്ച്പളളിയില്‍ ആഘോഷമായ സമൂഹ ദിവ്യബലി ഫാ.സുരേഷ് ഡി ആന്‍റണിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ , ഫാ. ക്ലീറ്റസ് വചന സന്ദേശം നല്‍കും തുടര്‍ന്ന് കൊച്ച് പളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം
രാത്രി 8 മണിക്ക് ഇടവക വികാരി ഫാ.ജോയ് മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര തിരുവനന്തപുരം പാറശാല രൂപതകളിലെ വൈദികര്‍ തിരുകര്‍മ്മങ്ങള്‍ക്ക്കാര്‍മ്മികരാവും.22 ന് വൈകിട്ട് 6 ന് നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓഡുനേറ്റര്‍ മോണ്‍. സെല്‍വരാന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. 25 ന് വൈകിട്ട് നടക്കുന്ന അഘോഷമായ ദിവ്യബലിക്ക് രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി പി ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കുംക്ക തുടര്‍ന്ന് പളളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.
26 ശനിയാഴ്ച വൈകിട്ട് 6 ന് കൊല്ലം രൂപതയുടെ മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലി തുര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. 27 ന് രാവിലെ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പളളിക്ക് ചുറ്റും അഘോഷമായ തിരുസ്വരൂപ പ്രദകഡഷിണം നടക്കും.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കൊളുകള്‍ പാലിച്ചായിരിക്കും തിരുനാള്‍ ആഘോഷങ്ങളെന്ന് ഇടവക വികാരി ഫാ.ജോയ്മത്യാസ് പറഞ്ഞു. എല്ലാ ദിവസങ്ങളിലും ഇടവകയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ തിരുകര്‍മ്മങ്ങള്‍ തത്സമയ സംപ്രേഷണം ഉണ്ടാകുമെന്ന്യു സംഘാടകര്‍ അറിയിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.