
അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കമാവും. തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടന്ന പതാകാ പ്രയാണം ഭക്തി സാന്ദ്രമായി. നേമം മിഷന് തുടക്കം കുറിച്ച ശാസ്ത്താംതലയില്‍ നിന്ന് ഇടവക വികാരി ഫ്ളാഗ് ഓഫ് ചെയ്ത പതാകാ പ്രയാണം ദേവാലയത്തിലേക്ക് നടന്നു. ഇടവകയിലെ 21 ബിസിസി യൂണിറ്റുകളിലെ വിശ്വാസികളും തീര്‍ത്ഥാടകരും പതാക പ്രയാണത്തില്‍ പങ്കെടുത്തു.
നിരവധി ഫ്ളോട്ടുകളും, മുത്തുക്കുടകളും, പേപ്പല്‍ ഫ്ളാഗുകള്‍ ഏന്തിയ വിശ്വാസികളും പതാക പ്രയാണത്തിന് മാറ്റുകൂട്ടി. ഇന്ന് രാവിലെ 6.30-ന് നടക്കുന്ന തീര്‍ത്ഥാനട ഉദ്ഘാടന സമൂഹദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 10.00-ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുന്‍ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്, വിശുദ്ധ അന്തോണീസിന് കിരീടം ചാര്‍ത്തല്‍ ചടങ്ങ് നടക്കും.
വൈകിട്ട് 03.00-ന് കൊച്ച് പളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും വഹിച്ച് തീര്‍ത്ഥാടന പ്രയാണം. വൈകിട്ട് 07.00-ന് നടക്കുന്ന സൗഹൃദ സന്ധ്യ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്താണ്ഡം രൂപത ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 11.00-ന് ആഘോഷമായ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ.ജോയിമത്യാസ് നിര്‍വ്വഹിക്കും.
22 ശനിയാഴ്ച ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ചപ്ര പ്രദക്ഷിണം നടക്കും. തീര്‍ത്ഥാടനത്തിന്റെ സമാപന ദിനമായ 23 ഞായറാഴച് രാവിലെ 09.30-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തിരുനാള്‍ പ്രണാമ സന്ധ്യ, ആദരസന്ധ്യ, സമാപന സമ്മേളനം എന്നിവയും ഉണ്ടാവും. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കടകംപളളി സുരേന്ദ്രന്‍; പ്രതിപക്ഷതേതാവ് രമേശ് ചെന്നിത്തല; എംപിമാരായ ശശിതരൂര്‍, ഷാനിമോള്‍ ഉസ്മാന്‍; എഎല്‍എ മാരായ സി.കെ.ഹരീന്ദ്രന്‍, എം.വിന്‍സെന്റ്, വി.എസ്.ശിവകുമാര്‍, ഓ.രാജഗോപാല്‍, വി.കെ.പ്രശാന്ത്, ഐബി സതീഷ്, കെ.ആന്‍സലന്‍, പി.സി.കുഞ്ഞിരാമന്‍ തുടങ്ങിയവരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.