തോപ്പുംപടി: കണ്ണമാലി പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. ശനിയാഴ്ച മുതൽ കണ്ണമാലിയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ഇന്നലെ രാത്രി വൈകിയും തുടർന്നു. അതേസമയം പള്ളിയങ്കണത്തിലെ പന്തലിൽ തിരക്ക് ഇല്ലാത്ത വിധമാണു സദ്യ വിതരണത്തിനായി ക്രമീകരണം ചെയ്തിരുന്നത്. ആയിരത്തോളം വൊളന്റിയർമാർ ചിട്ടയോടെ വിശ്വാസികളെ നിയന്ത്രിച്ചു. മുഴുവൻ ഇടവകക്കാരും ഏതാനും ദിവസങ്ങളായി നേർച്ചസദ്യയുടെ ഒരുക്കത്തിലായിരുന്നു.
സദ്യയൊരുക്കുന്നതു നേർച്ചയായി കാണുന്ന ഒട്ടേറെ പേർ ദൂരസ്ഥലങ്ങളിൽ നിന്നു പോലും പള്ളിയിൽ എത്തിയിരുന്നു. ഇടുക്കി, കോട്ടയം, പത്തനംത്തിട്ട, തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നു പ്രത്യേക വാഹനത്തിൽ തിരുനാളിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തി. രാവിലെ ഒരു കുടുംബത്തിനു വിളമ്പിക്കൊണ്ട് കൊണ്ട് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ നേർച്ചസദ്യ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഇടതടവില്ലാതെ വിവിധ ഭാഷകളിൽ കുർബാന നടന്നു. എല്ലാ കുർബാനകളിലും ഭക്തരുടെ തിരക്കുണ്ടായിരുന്നു. വികാരി ഫാ. ആന്റണി തച്ചാറ, സഹ വികാരി ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ, കൺവീനർമാരായ ടി.എ. ജോർജ്, റോയ് ബാലുമ്മേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകിയത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.