
തോപ്പുംപടി: കണ്ണമാലി പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. ശനിയാഴ്ച മുതൽ കണ്ണമാലിയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ഇന്നലെ രാത്രി വൈകിയും തുടർന്നു. അതേസമയം പള്ളിയങ്കണത്തിലെ പന്തലിൽ തിരക്ക് ഇല്ലാത്ത വിധമാണു സദ്യ വിതരണത്തിനായി ക്രമീകരണം ചെയ്തിരുന്നത്. ആയിരത്തോളം വൊളന്റിയർമാർ ചിട്ടയോടെ വിശ്വാസികളെ നിയന്ത്രിച്ചു. മുഴുവൻ ഇടവകക്കാരും ഏതാനും ദിവസങ്ങളായി നേർച്ചസദ്യയുടെ ഒരുക്കത്തിലായിരുന്നു.
സദ്യയൊരുക്കുന്നതു നേർച്ചയായി കാണുന്ന ഒട്ടേറെ പേർ ദൂരസ്ഥലങ്ങളിൽ നിന്നു പോലും പള്ളിയിൽ എത്തിയിരുന്നു. ഇടുക്കി, കോട്ടയം, പത്തനംത്തിട്ട, തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നു പ്രത്യേക വാഹനത്തിൽ തിരുനാളിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തി. രാവിലെ ഒരു കുടുംബത്തിനു വിളമ്പിക്കൊണ്ട് കൊണ്ട് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ നേർച്ചസദ്യ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഇടതടവില്ലാതെ വിവിധ ഭാഷകളിൽ കുർബാന നടന്നു. എല്ലാ കുർബാനകളിലും ഭക്തരുടെ തിരക്കുണ്ടായിരുന്നു. വികാരി ഫാ. ആന്റണി തച്ചാറ, സഹ വികാരി ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ, കൺവീനർമാരായ ടി.എ. ജോർജ്, റോയ് ബാലുമ്മേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകിയത്.
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
This website uses cookies.