അനിൽ ജോസഫ്
നെയ്യാറ്റിൻകര: ജമ്മുകാശ്‌മീരിലെ കഠ്‌വയിൽ 8 വയസുകാരിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ നെയ്യാറ്റിൻകര രൂപതാ ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എൽ.സി.വൈ.എം.) വായമുടികെട്ടി നെയ്യാറ്റിൻകര പട്ടണത്തിൽ പ്രകടനം നടത്തി. ഞായറാഴ്‌ച വൈകിട്ട് 6-ന് അമലോത്‌ഭവമാതാ കത്തീഡ്രലിൽ നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി. പി. ജോസ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു.
രാജ്യത്ത് നടക്കുന്ന ഞെട്ടിക്കുന്ന പീഡനകഥകൾ പൊതു സമൂഹം ഞെട്ടലോടെയാണ് കാണുന്നതെന്ന് മോൺ. വി.പി. ജോസ് പറഞ്ഞു. ഭരണകൂടം ഈ കിരാത നടപടിക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും കുറ്റം ചെയ്തവർക്ക് മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കണമെന്നും മോൺസിഞ്ഞോർ ആവശ്യപ്പെട്ടു.
കത്തീഡ്രലിൽ നിന്നാരംഭിച്ച പ്രതിഷേധം നെയ്യാറ്റിൻകര ബസ്റ്റാന്റ് കവല വഴി ആലുമൂട് ജംഗ്‌ഷനിലെത്തി തിരികെ ബസ്റ്റാന്റ് ജംഗ്‌ഷനിൽ സമാപിച്ചു. നെയ്യാറ്റിൻകര രൂപയിലെ 11 ഫൊറോനകളിലെയും എൽ.സി.വൈ.എം. പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
രൂപതാ യൂത്ത് മിനിസ്‌ട്രി ഡയറക്‌ടർ ഫാ. ബിനു. ടി, ബാലരാമപുരം ഫൊറോന വികാരി ഫാ. ഷൈജുദാസ്, കത്തീഡ്രൽ സഹവികാരി ഫാ. റോഷൻ, എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ് അരുൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.