ജോസ് മാർട്ടിൻ
കൊച്ചി: ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള കടൽതീരത്ത് ഉണ്ടാകുന്ന അതിശക്തമായ കടലാക്രമണത്തിൽ നിന്ന് തീരത്തെ സംരക്ഷിക്കുന്നതിന് ശാസ്ത്രീയ പ്രതിരോധ മാർഗങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ചെല്ലാനം പഞ്ചായത്തിലെയും, കൊച്ചി കോർപ്പറേഷന്റെ രണ്ടു ഡിവിഷനുകളിലെയും ജനങ്ങളാണ് കടലാക്രമണത്തിൽ ദുരിതത്തിലാകുന്നത്.
വേനൽ കാലത്തും വർഷകാലത്തും കടലാക്രമണത്താൽ വലയുന്ന ചെല്ലാനം കേരളത്തിന്റെ ദു:ഖമായി മാറിയിരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് കത്തിൽ പറഞ്ഞു. ജനങ്ങളുടെ ദുഃഖം പരിഹരിക്കാൻ അധികാരികൾക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നും, ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്ത് അതിശക്തമായ കടലാക്രമണം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും ആർച്ച്ബിഷപ്പ് കത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ, തീരസംരക്ഷണത്തിന് സ്വീകരിക്കേണ്ട ഹ്രസ്വകാല – ദീർഘകാല പദ്ധതി കൊച്ചി, ആലപ്പുഴ രൂപതകൾ കെ.ആർ.എൽ.സി.സി.യുടെ നേതൃത്വത്തിലും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ആ ജനകീയ രേഖയിലെ അടിയന്തരവും ശാശ്വതവുമായ പരിഹാര നിർദ്ദേശങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ആർച്ച്ബിഷപ്പ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.