Categories: Kerala

കട്ടയ്ക്കോടിന്‍റെ ഹൃദയതാളം സിസ്റ്റര്‍ എല്‍സി ചാക്കോ വിടപറഞ്ഞു.

മൂന്ന് പതിറ്റാണ്ട്കാലം ഒരു വിശ്വാസി സമൂഹത്തിന്‍റെ ഹൃദയതാളമായ സിസ്റ്റര്‍ എല്‍സി ചാക്കോ വിടപറഞ്ഞു

അനില്‍ ജോസഫ്

കാട്ടാക്കട: മൂന്ന് പതിറ്റാണ്ട്കാലം ഒരു വിശ്വാസി സമൂഹത്തിന്‍റെ ഹൃദയതാളമായ സിസ്റ്റര്‍ എല്‍സി ചാക്കോ (68) വിടപറഞ്ഞു. നെയ്യാറ്റിന്‍കര രൂപതയിലെ കട്ടയ്ക്കോട് പ്രദേശത്ത് 1980 തുകളില്‍ എത്തിയ സിസ്റ്റര്‍ വിവിധ കാലങ്ങളിലാലായി 30 വര്‍ഷത്തോളം നിരവധി ആത്മാക്കളെ നേടിയാണ് യാത്രയാവുന്നത്.

ഏറെക്കാലം സേവനം ചെയ്ത കട്ടയ്ക്കോടിന്‍റെ മണ്ണില്‍ തന്നെയാണ് സിസ്റ്ററിന്‍റെ അന്ത്യ വിശ്രമവും. കോട്ടയം രാമപുരത്ത് ഓസേപ്പ്ചാക്കോ ഏലിക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂത്തമകളായി ജനിച്ച സിസ്റ്റര്‍ ചെറുപ്പകാലത്തു തന്നെ സന്യാസത്തെ ഏറെ സ്നേഹിക്കുകയും ക്രിസ്തുവിന്‍റെ മണവാട്ടിയാകാന്‍ ഒരുങ്ങുകയും ചെയ്യ്തിരുന്നു തുടര്‍ന്ന് കലേഷ്യന്‍ ഡോട്ടേഴ്സ് സഭയില്‍ ചേര്‍ന്ന സിസ്റ്റര്‍ 1978 ല്‍ നിത്യവൃതവാഗ്ദാനം നടത്തി.

ഒരു കന്യാസ്ത്രീയായി ആദ്യ ചുമതകളുടെ നിര്‍വ്വഹണം ബംഗളൂരു പ്രേമ മന്ദിര കോണ്‍വെന്‍റിലായിരുന്നു തുടര്‍ന്ന് 1980 ല്‍ തിരുവനന്തപുരത്ത് കട്ടയ്ക്കോടിലെത്തിയ സിസ്റ്റര്‍ പിന്നെ കട്ടയ്ക്കോടിന്‍റെ സ്വന്തം മകളായി  മാറുകയായിരുന്നു. പാട്ടുകാരിയായ സിസ്റ്റര്‍ ദേവാലയ സംഗീതത്തില്‍ ഏറെ ശ്രദ്ധാലുവും ആലാപന ശൈലിയില്‍ വ്യത്യസ്തതകള്‍ ഉളള കന്യാസ്ത്രികൂടിയായിരുന്നു. കട്ടയ്ക്കോട്ടെ ദേവാലയ സംഗീത കൂട്ടായ്മയുടെ ഭാഗമായി തന്‍റെ അവസാന നാളുകള്‍ വരെ പ്രവര്‍ത്തിച്ച സിസ്റ്റര്‍ ഇടവക എന്നാല്‍ ഒരു സമൂഹമായി പ്രവര്‍ത്തിക്കുമ്പോഴാണ് അത്ഭുതങ്ങള്‍ സംഭവിക്കുകയെന്ന് എപ്പോഴും ഇടവകാ ജനത്തെ പ്രചോദിപ്പിച്ച സന്യാസിനി കൂടിയാണ്.

വൊക്കേഷന്‍ പ്രൊമോട്ടര്‍, നഴ്സറിടീച്ചര്‍ , ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സിസ്റ്റര്‍ അവസാന നാളുകളില്‍ അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊറോണക്കാലത്ത് കാത്തലിക് വോക്സിലൂടെ കട്ടയ്ക്കോട് ഇടവക പുറത്തിറക്കിയ ഗാനത്തില്‍ സിസ്റ്റര്‍ ഭാഗമായി.

ഇന്ന് വൈകിട്ട് 2.30 ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കട്ടക്കോട് സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ മൃതസംസ്ക്കാര ചടങ്ങുകളെ തുടര്‍ന്ന് സിസ്റ്റര്‍ ഏറെക്കാലം സേവനം ചെയ്യ്ത സെന്‍റ് ജോസഫ് കോണ്‍വെന്‍റില്‍ മൃത സംസ്ക്കാരം നടക്കും.

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

1 week ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago