
സ്വന്തം ലേഖകൻ
ആലപ്പുഴ: കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ട തീരദേശ ജനതയ്ക്ക് സൗജന്യ റേഷൻ വിതരണം നൽകുന്നത് അൻപത് മീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് മാത്രമാക്കി നിജപ്പെടുത്തിയ സർക്കാർ നടപടി അപഹാസ്യമെന്ന് ആലപ്പുഴ രൂപതാ മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ.
അൻപത് മീറ്ററിനുള്ളിൽ മാത്രമല്ല മത്സ്യത്തൊഴിലാളികൾ താമസിക്കുന്നത്. കടലാക്രമണം മൂലം കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ഒരൊറ്റ വള്ളം പോലും കടലിൽ പണിക്ക് പോയിട്ടില്ല. തീരം പട്ടിണിയിലായിരിക്കെ ആരുടെ ഉപദേശപ്രകാരമാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു അപ്രായോഗ്യമായ നിലപാട് എടുത്തതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോഴും ജില്ലയിലെ ഒരൊറ്റ മന്ത്രിമാർ പോലും സംഭവ സ്ഥലം സന്ദർശിക്കാൻ തയ്യാറായിട്ടില്ല എന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
ചെറിയ പൊഴി, കാട്ടൂർ, കോർത്തശ്ശേരി, പൊള്ളത്തെ, ആയിരം തൈ, തയ്ക്കൽ, ഒറ്റമശ്ശേരി എന്നീ കടലാക്രമണം രൂക്ഷമായുള്ള സ്ഥലങ്ങളിൽ പുലിമുട്ടോടുകൂടിയ കടൽഭിത്തികൾ നിർമ്മിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉടൻ തയ്യാറാവണം. ചെത്തി ഹാർബർ എന്ന് പറഞ്ഞ് കടലിൽ കോടിക്കണക്കിന് രൂപയുടെ കല്ലിട്ടവർ അവിടെ എന്തു ഗുണപരമായ മാറ്റമാണ് ഉണ്ടായതെന്ന് പൊതുസമൂഹത്തോട് പറയാൻ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
അർത്തുങ്കൽ, ചെല്ലാനം ഫിഷിംഗ് ഹാർബറുകൾ അടിയന്തിരമായി പൂർത്തിയാക്കുകയും വികസിപ്പിക്കുകയും ചെയ്യാൻ കേന്ദ്ര, സംസ്ഥാന ഗവർമെന്റുകൾ തയ്യാറാവണമെന്നും, തീരത്തെ അവഗണിച്ചാൽ മറ്റൊരു സുനാമി സമരത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
യോഗത്തിൽ സഹായ മെത്രാൻ ജയിംസ് ആനാപറമ്പിൽ, വികാരി ജനറൽ പയസ് ആറാട്ടുകുളം, അത്മായ കമ്മീഷൻ രൂപത സെക്രട്ടറി രാജു ഈരേശ്ശേരിൽ, കെ.എൽ.സി.എ. രൂപത പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ, കെ.സി.വൈ.എം. രൂപത പ്രസിഡന്റ് നിധിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.