സ്വന്തം ലേഖകൻ
ഞാറക്കൽ: കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയപ്പോൾ അതിജീവനത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണ് മരിയ മീനുവും ജെന്നിഫർ മീനുവും. വൻകിട കച്ചവടക്കാർ നടത്തുന്ന Home Delivery ഒരു ചെറിയ പലചരക്ക് കടയിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നുകൂടി വ്യക്തമാക്കിതരുകയാണ് സഹോദരിമാരായ മരിയ മീനുവും, ജെന്നിഫർ മീനുവും അടങ്ങുന്ന കുടുംബം.
ഞാറക്കൽ മഞ്ഞനക്കാട് സ്വദേശിയായ സഹോദരിമാർ, കോവിഡിന്റെ സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടത്തിനെ തുടർന്നാണ് ഇങ്ങനെ ഒരു ആശയം നടപ്പിലാക്കിയത്. പ്രാരംഭ ഘട്ടത്തിൽ മഞ്ഞനക്കാട് പ്രദേശത്തു തുടക്കം കുറിച്ച ഈ സേവനത്തിന്റെ ആശയത്തിനുടമയായ മരിയ മീനു മഞ്ഞനക്കാട് കെ.സി.വൈ.എം. യൂണിറ്റ് അംഗവും, മുൻ യൂണിറ്റ് സെക്രട്ടറിയുമാണ്.
പിതാവിനും കുടുംബത്തിനും സഹായമായി, ഹോം ഡെലിവറി സേവനം എന്ന ആശയവുമായി മുന്നോട്ട് വന്ന മരിയ മീനു മറ്റള്ളവർക്ക് ഒരു മാതൃകയും പ്രചോദനവുമായി മാറുകയാണ്. വൈറ്റ് കോളർ ജോലികളും പ്രതീക്ഷിച്ച് വീടുകളിൽ അടഞ്ഞിരിക്കുവാൻ ശ്രമിക്കുന്ന യുവതലമുറയ്ക്ക് വെല്ലുവിളി കൂടിയാണ് ഈ സഹോദരിമാർ.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.