ഓർക്കുവാൻ… ഓമനിക്കുവാൻ… സ്വപ്നങ്ങളുണ്ടാകണം

"കാതലായ" പ്രവൃത്തിയാണോ ചെയ്യുക ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കണം

മനുഷ്യൻ മനനം ചെയ്യുന്നവനാണ്. സവിശേഷമായ ബുദ്ധിയും, വിചാരവും, വികാരവും, ഭാവനയും, സിദ്ധിയും, സാധ്യതകളും ഉള്ളവനാണ് മനുഷ്യൻ. ഒറ്റപ്പെട്ട ദ്വീപല്ല. ഒരു സാമൂഹ്യജീവിയാണ്. ബന്ധങ്ങളിലൂടെ ഉള്ള വളർച്ച അനിവാര്യമാണ്. കൊണ്ടും കൊടുത്തും (give and take) ജീവിതം സമ്പന്നമാക്കേണ്ടവനാണ്. ആരും അന്യരല്ല എന്ന തിരിച്ചറിവ് നിധിപോലെ കാത്ത് സൂക്ഷിക്കേണ്ടവനാണ്. അതേസമയം, ആൾക്കൂട്ടത്തിന് നടുവിലും തനിയെ ആയിരിക്കുന്ന മിതത്വവും, ആത്മനിയന്ത്രണവും, ധ്യാനവും, സമചിത്തതയും കാത്തുസൂക്ഷിക്കുവാൻ കടമപ്പെട്ടവനാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, അംഗീകരിക്കാനും അംഗീകരിക്കപ്പെടാനും ഉള്ള ആഗ്രഹം ജന്മസിദ്ധമാണ്. എന്നാൽ, അവന് ഈ സമൂഹത്തിൽ തനതായ ഒരു “ഇടം” കണ്ടെത്തുവാനുള്ള അവകാശവുമുണ്ട്.

മനുഷ്യ ജീവിതം ഒരു പിടി ഓർമ്മകളുടെ വസന്തമാണ്. ഒപ്പം ഒത്തിരി ദുഃഖ സ്മരണകളുടെ അയവിറക്കലുമാണ്. നമ്മുടെ പരിമിതമായ ജീവിതകാലഘട്ടത്തിൽ ഓർക്കുവാനും ഓമനിക്കാനും സ്വപ്നങ്ങൾ ഉണ്ടാകണം. പല സ്വപ്നങ്ങളും നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമവും ഉപാസനയുമാണ് സ്ഥിരോത്സാഹിയായ ഒരു മനുഷ്യനെ കർമ്മനിരതനാക്കുന്നത്. വൈതരണികളെ തരണം ചെയ്യാൻ ജീവശക്തി പകരുന്നത്. അതിജീവനത്തിന്റെ പുത്തൻ വാതായനങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. നമ്മെ ഓർക്കുവാൻ, നമുക്ക് ഓർക്കുവാൻ ഒത്തിരിപ്പേർ ഉണ്ടാകണം. നല്ല ബന്ധങ്ങൾ ഉണ്ടാകണം, സഹപാഠികൾ, സുഹൃത്തുക്കൾ, സഹോദരർ, രക്തബന്ധത്തിൽപ്പെട്ടവർ, ഗുരുക്കന്മാർ, ആത്മീയ ഉപദേശകർ etc.,etc.,etc. നാം ഈ ഭൂമിയിൽ ജീവിക്കുന്നു എന്നതിന്റെ തെളിവുകളാണത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ മനുഷ്യപ്പറ്റുള്ളവൻ ആയിരിക്കുക എന്നർത്ഥം. സ്വപ്നങ്ങൾക്ക് നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജം പകരാനുള്ള ശക്തിയുണ്ട്. സ്വപ്നങ്ങൾ ഉറക്കത്തിൽ കാണുന്നതല്ല, എന്നറിയാമല്ലോ? ഉണർവിൽ നമ്മെ ഉത്തേജിപ്പിക്കുന്ന സ്വപ്നങ്ങൾ കാണണം. (ലക്ഷ്യബോധം, ഉൾക്കാഴ്ച, ദീർഘവീക്ഷണം).

ജീവിതത്തെ ക്രിയാത്മകമായും, ഭാവാത്മകമായും (+ve) സുരഭില സുന്ദരമാക്കിമാറ്റുവാൻ “കാതലായ” ഒരു പ്രവർത്തി ഉണ്ടാവണം. പലപ്പോഴും ഉപരിപ്ലവമായ പ്രവർത്തനങ്ങളാണ് നാം ചെയ്തുകൂട്ടുന്നത്. മടിയന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്ന പഴമൊഴി വിസ്മരിക്കരുത്. ജീവിതത്തെ വിലയിരുത്തുമ്പോൾ ഓർക്കുവാൻ ഒത്തിരിപ്പേരെ (അടുത്തും അകലത്തിലും) നാം സമ്പാദിച്ചിട്ടുണ്ടോ? ചിന്തിക്കണം. അല്ലെങ്കിൽ ഇനി അങ്ങോട്ട് പരിശ്രമിക്കുകയും, പരിശീലിക്കുകയും വേണം. “കാതലായ” പ്രവൃത്തിയാണോ ചെയ്യുക ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കണം. കഴിഞ്ഞകാലങ്ങളിൽ പ്രസ്തുത മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ പരാജയപ്പെട്ടു പോയിട്ടുണ്ടെങ്കിൽ ഇനിയുള്ള യത്നം അതിനായിരിക്കട്ടെ. മേൽപ്പറഞ്ഞ ബോധ്യങ്ങളിൽ ആഴപ്പെടാത്ത ജീവിതം ഇരുകാലി മൃഗങ്ങളുടെ തലത്തിലേക്ക് നമ്മെ കൊണ്ടുപോകും. ജാഗ്രത!!!

vox_editor

Share
Published by
vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago