സ്വന്തം ലേഖകൻ
കുണ്ടറ: എല്ലാ മതങ്ങളും മനുഷ്യനെ നയിക്കുന്നത് മാനവികതയിലേക്കാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ജന്മനാടായ കുണ്ടറ കൈതകോടിയിൽ സെന്റ് ജോർജ് ദേവാലയ ഇടവകാംഗങ്ങളും നാട്ടുകാരും ചേർന്ന് ദേവാലയാങ്കണത്തിൽ നൽകിയ വരവേല്പിന് നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മനുഷ്യർ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും പ്രാർത്ഥനയോടെ ജീവിക്കണമെന്നും ബിഷപ്പ് പറഞ്ഞു. സ്റ്റാർച്ച് ജംഗ്ഷനിൽ നിന്നും നൂറിലധികം ബൈക്കുകളുടെയും അജപാലകസംഘം, കുഞ്ഞു മാലാഖമാർ, വിവിധപ്രാർത്ഥനാ ഗ്രൂപ്പുകൾ, നാട്ടുകാർ എന്നിവരുടെയും അകമ്പടിയോടെയാണ് ബിഷപിനെ ദേവാലയങ്കണത്തിലേക്ക് ആനയിച്ചത്.
സ്വീകരണ യോഗം മന്ത്രി ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരകോട് ഫെറോന ഇടവക വികാരി ഫാ. ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജോസ് പ്രകാശ്, ഫാ. ടൈറ്റസ് ഫ്രാൻസിസ്, ഫാ.തമ്പി സേവ്യർ, ഫാ. വിൽസൺ മിറാണ്ട, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ, ഇടവട്ടം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് വി. ശ്രീകുമാർ, കോൺഗ്രസ് പെരിനാട് മണ്ഡലം പ്രസിഡന്റ് ബി. ജ്യോതിർനിവാസ്, സജീവ് പരിശവിള, ഗ്രാമപഞ്ചായത്ത് അംഗം ഷിന ലോപ്പസ്, സി. ബാൾഡുവിൻ, യൂജിൻ ഫ്രാൻസിസ്, സ്റ്റെല്ല യേശുദാസൻ, ജോൺസൺ നാന്തിരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.