
തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലെ ക്രിസ്തുരാജന് പിതാവായ ദൈവത്തിന്റെ മുഖമാണെന്നു തിരുവനന്തപുരം മലങ്കര മേജർ അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ്. എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
മതേതരത്വത്തിന്റെയും സഭൈക്യത്തിന്റെയും സന്ദേശമാണ് വെട്ടുകാട് ക്രിസ്തുരാജ തിരുസന്നിധിയിൽ ആശ്വാസത്തിനായി എത്തുന്ന നാനാജാതി മതസ്ഥർക്ക് ലഭിക്കുന്നതെന്നും ബിഷപ് പറഞ്ഞു. ക്രിസ്തുരാജത്വ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടന്ന പാദപൂജയിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്. ജാതി മതഭേദമന്യേ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ മനഃശാന്തിയ്ക്കും സമാധാനത്തിനുമായാണ് ക്രിസ്തുരാജ സന്നിധിയിലെത്തുന്നത്.
തങ്ങളുടെ ജീവിത ക്ലേശങ്ങളും ദുഃഖഭാരങ്ങളും ഇറക്കി സമാധനത്തിലും ശാന്തതയിലുമാണ് തീർഥാടകരെല്ലാം ഇവിടെ നിന്ന് മടങ്ങുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും മണ്ണായ വെട്ടികാട്ടിൽ ക്രിസ്തുരാജന്റെ തേജസ്വരൂപ സന്നിധ്യം അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ അടയാളമായി തീർഥാടകർ കാണുന്നെന്നും ബിഷപ് പറഞ്ഞു. ഇടവക വികാരി മോണ്.ഡോ. ടി. നിക്കോളാസ്, സഹവികാരിയായ ഫാ.തദേവൂസ്, ഫാ.ഇമ്മാനുവേൽ എന്നിവർ പാദപൂജയിൽ സഹകാർമികരായി.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.